സോളാർ കേസ് : രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നു കോണ്‍ഗ്രസ്
സോളാർ കേസ് : രാഷ്‌ട്രീയമായും നിയമപരമായും  നേരിടുമെന്നു കോണ്‍ഗ്രസ്
Saturday, October 21, 2017 1:04 PM IST
തിരുവനന്തപുരം: സോളർ കമ്മീഷൻ റിപ്പോർട്ടിന്‍റെ പേരിൽ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ തേജോവധം ചെയ്യാനുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടാൻ കെപിസിസി രാഷ്‌ട്രീയകാര്യസമിതി തീരുമാനം. റിപ്പോർട്ട് ഉപയോഗിച്ചു കോണ്‍ഗ്രസിനെ തകർക്കാനുള്ള പ്രതികാരനടപടിയെ ഒറ്റക്കെട്ടായി നേരിടുമെന്നു സമിതി തീരുമാനങ്ങൾ വിശദീകരിച്ച കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു.

പ്രാഥമിക പരിശോധന പോലും പൂർത്തിയാക്കാതെ തെറ്റായ നിയമോപദേശത്തിന്‍റെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ളവർക്കെതിരേ ബലാത്സംഗത്തിന് അടക്കം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വേണ്ടത്ര ആലോചനയോ നിയമപരിശോധനയോ ഇല്ലാതെയുള്ളതാണ്. അന്വേഷണവിഷയങ്ങളുടെ പരിധി ജുഡീഷൽ കമ്മീഷൻ ലംഘിച്ചോയെന്നു സംശയമുണ്ട്. സുപ്രീംകോടതി ജഡ്ജിയുടെ നിയമോപദേശം വീണ്ടും തേടാനുള്ള മന്ത്രിസഭാ തീരുമാനം ഇതാണു വ്യക്തമാക്കുന്നത്. നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടി സ്വീകരിക്കും.

രാഷ്‌ട്രീയ നോമിനികളായ അഡ്വക്കറ്റ് ജനറലിന്‍റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെയും നിയമോപദേശം തെറ്റായിരുന്നുവെന്ന കുറ്റസമ്മതമാണു സർക്കാർ പിടിപ്പുകേടിലൂടെ വ്യക്തമാകുന്നത്. ഇവരിൽനിന്നു മുൻകൂട്ടി തീരുമാനങ്ങൾ എഴുതി വാങ്ങിയതാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിയമവകുപ്പിൽനിന്നാണു സർക്കാർ ആദ്യം നിയമോപദേശം തേടേണ്ടത്. തുടർന്നു മാത്രമേ എജിയെയും ഡിജിപിയെയും സമീപിക്കാൻ പാടുള്ളുവെന്നാണു ചട്ടം.

ഉമ്മൻ ചാണ്ടിയെപ്പോലുള്ള ഉന്നതനേതാവിനെതിരേ 33 ക്രിമിനൽ കേസുകളിൽ പ്രതിയായ, സൗകര്യം പോലെ മൊഴി മാറ്റുന്ന, അഭിപ്രായങ്ങൾക്കു വിശ്വാസ്യതയില്ലെന്നു ഹൈക്കോടതി പോലും പറഞ്ഞ വ്യക്തിയിൽനിന്നു പരാതി എഴുതിവാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ബാലിശവും പ്രതികാരനടപടിയുടെ പ്രത്യക്ഷ ഉദാഹരണവുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ സർക്കാരിന്‍റെ പ്രതികാര നടപടി തുറന്നുകാട്ടും. ഈ കേസ് വഴി പാർട്ടിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

കമ്മീഷൻ റിപ്പോർട്ടിൽ സ്വന്തം മന്ത്രിസഭാംഗങ്ങളെപ്പോലും ഇരുട്ടിൽ നിർത്തി, മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതു ഗൗരവതരമാണ്. നവംബർ ഒൻപതിനു നിയമസഭ വിളിച്ചുകൂട്ടാനുള്ള തീരുമാനം സർക്കാരിന്‍റെ വികൃതമായ മുഖം രക്ഷിക്കാനാണ്. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ പിണറായി വിജയനു തെറ്റുപറ്റുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു പ്രതികാരവും ക്ഷോഭവും മനസിൽ നിറഞ്ഞുനിൽക്കുന്പോൾ യുക്തിരഹിതമായി പ്രവർത്തിക്കുമെന്നായിരുന്നു ഹസന്‍റെ മറുപടി.

വി.എം. സുധീരന് എതിർപ്പ്

തിരുവനന്തപുരം: സോളാർ കേസിൽ കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ പ്രതിക്കൂട്ടിലാക്കാനുള്ള സർക്കാർ തീരുമാനത്തെ രാഷ്‌ട്രീയമായി നേരിടണമെന്ന കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്ന അഭിപ്രായത്തെ വി.എം. സുധീരൻ എതിർത്തു. ഇതിനെ രാഷ്‌ട്രീയമായി നേരിടുന്നതിൽ ധാർമികതയില്ലെന്നും നിയമപരമായാണു നേരിടേണ്ടതെന്നുമായിരുന്നു സുധീരന്‍റെ അഭിപ്രായം.


ഉമ്മൻ ചാണ്ടിക്കെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ സരിതയെപ്പോലെ ഒരാൾക്ക് ഓഫീസിൽ ഇതുപോലെ ഇടപെടാൻ കഴിയുന്ന സാഹചര്യം ഒഴിവാക്കാൻ മുൻകൈയെടുക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ സ്റ്റാഫായിരിക്കാം ഇതിനു കാരണക്കാരെങ്കിലും ഉത്തരവാദിത്വത്തിൽനിന്ന് ഉമ്മൻ ചാണ്ടിക്കു മാറിനിൽക്കാനാകില്ലെന്നും സുധീരൻ പറഞ്ഞു.

കോണ്‍ഗ്രസ് പാർട്ടിയെ കേരളത്തിൽനിന്ന് ഉന്മൂലനം ചെയ്യാൻ ബിജെപിയുമായി ചേർന്നു സിപിഎം നടത്തുന്ന നീക്കമാണ് ഇത്തരം നീക്കങ്ങൾക്കു പിന്നിലെന്ന് എം.ഐ. ഷാനവാസ് പറഞ്ഞു. നേതാക്കളെ തേജോവധം ചെയ്യാൻ തെരുവിൽ വിട്ടുകൊടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും എന്നാൽ അതിനായി കാത്തിരുന്നാൽ അപ്പോഴേക്കും പാർട്ടി ക്ഷീണിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ഇത്തരം കേസുകൾ സൃഷ്ടിക്കുന്നതിൽ സിപിഎം വൈദഗ്ധ്യമുള്ളവരാണെന്നു തനിക്കു നേരേ ഉയർത്തിയ സൂര്യനെല്ലി കേസ് പരാമർശിച്ചു പി.ജെ. കുര്യൻ പറഞ്ഞു. സോളാർ കമ്മീഷൻ റിപ്പോർട്ടിനെ പരാമർശിച്ചു താൻ മുൻപു വിമർശിച്ചതു സർക്കാരിനെയായിരുന്നുവെന്നും ചില ദൃശ്യമാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

ലൈംഗികതയോ അഴിമതിയോ ആയി ബന്ധപ്പെട്ട് ഉയരുന്ന ഒരു ആരോപണവും നിയമപരമായി നിലനിൽക്കില്ലെന്ന് ഉമ്മൻ ചാണ്ടി യോഗത്തിൽ വിശിദീകരിച്ചു. എടുത്തുചാടി കേസെടുക്കാനുള്ള സർക്കാരിന്‍റെ ശ്രമം പാളിയതിനാലാണ് ഇപ്പോൾ വീണ്ടും നിയമോപദേശം തേടിയതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിനു സമർപ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്കെതിരെ യോഗത്തിൽ രൂക്ഷവിമർശനമുണ്ടായി.

വി.എം. സുധീരൻ, പി.സി. ചാക്കോ, കെ.മുരളീധരൻ എന്നിവരാണ് എതിർത്തത്. ഹൈക്കമാൻഡ് പ്രതിനിധിയുടെ സാന്നിധ്യത്തിൽ തയാറാക്കിയ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനു സമർപ്പിച്ചതെന്നു പി.സി. ചാക്കോ ആരോപിച്ചു. ഇത്തരം സമീപനം രാഷ്‌ട്രീയകാര്യ സമിതിയെ എഐസിസിയെയും അപമാനിക്കുന്നതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മാനദണ്ഡം അനുസരിച്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള തീരുമാനം അട്ടിമറിച്ചു ഗ്രൂപ്പുകൾ വീതംവയ്പു നടത്തുകയായിരുന്നുവെന്നു സുധീരൻ ആരോപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും യോഗത്തിൽ പങ്കെടുത്തില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.