ചെങ്ങന്നൂരിൽ രണ്ടു ബൈക്കുകളും കാറും കൂട്ടിയിടിച്ചു മൂന്നു യുവാക്കൾ മരിച്ചു
ചെങ്ങന്നൂരിൽ രണ്ടു ബൈക്കുകളും കാറും കൂട്ടിയിടിച്ചു മൂന്നു യുവാക്കൾ മരിച്ചു
Saturday, October 21, 2017 1:17 PM IST
ചെങ്ങന്നൂർ: എംസി റോഡിൽ രണ്ടു ബൈക്കുകളും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ മൂന്നു യുവാക്കൾ മരിച്ചു. കോട്ടയം അതിരന്പുഴ കുഴികണ്ടത്തിൽ സ്റ്റീഫന്‍റെ മകൻ അഖിൽ കെ. സ്റ്റീഫൻ ( ഉണ്ണി -21), ഉടുന്പന്നൂർ ചീനിക്കുഴി കല്ലൂർ വീട്ടിൽ മോഹനന്‍റെ മകൻ നിഥിൻ മോഹൻ (19), ഏറ്റുമാനൂർ മഴുവനാക്കുന്ന് മൂലപ്പറന്പിൽ സെബാസ്റ്റ്യൻ ജോണിന്‍റെ മകൻ മിബിൻ സെബാസ്റ്റ്യൻ (21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ബൈക്കിലുണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശി മിലൻ മാത്യു തോമസ് (22) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാരയ്ക്കാട് വെട്ടിപ്പീടിക ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി 11.55നായിരുന്നു അപകടം.

അഖിലിന്‍റെ അമ്മ പരേതയായ വത്സമ്മ പാലവേലിൽ കുടുംബാംഗം. സഹോദരൻ: വിബിൻ. അഖിലിന്‍റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. മിബിന്‍റെ അമ്മ: മോളി, സഹോദരി: മാളു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വെട്ടിമുകൾ സിഎസ്ഐ പള്ളിയിൽ.

ചെങ്ങന്നൂർ ഭാഗത്തുനിന്നു പന്തളം ഭാഗത്തേക്കു പോകുകയായിരുന്ന യുവാക്കളുടെ ബൈക്കുകൾ എതിരേവന്ന കെഎൽ 27 ഇ 4468 എറ്റിയോസ് കാറിൽ ഇടിക്കുകയായിരുന്നു. പന്തളം അടൂർ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളെ സന്ദർശിക്കാൻ പോയതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കുകൾ കാറിനു മുന്നിലേക്കു ഇടിച്ചുകയറുകയായിരുന്നുവെന്നു പോലീസ് പറയുന്നു. അഖിൽ, നിഥിൻ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.


ഗുരുതരമായി പരിക്കേറ്റ മിബിൻ സെബാസ്റ്റ്യനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ എട്ടോടെ മരിച്ചു. രണ്ടു പേരുടെ മൃതദേഹങ്ങൾ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. മിബിന്‍റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. രക്ഷ പ്പെട്ട മിലൻ കോട്ടയത്തുനിന്നു മറ്റു സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.