ഒരു കോടി കൈയൊപ്പ് ശേഖരണം തുടങ്ങി
ഒരു കോടി കൈയൊപ്പ്   ശേഖരണം തുടങ്ങി
Sunday, October 22, 2017 11:35 AM IST
കാസര്‍ഗോഡ്‌: സംസ്ഥാനത്ത് ബിജെപിക്ക് അമിത പ്രാധാന്യം നല്‍കി അവരാണ് പ്രതിപക്ഷത്ത് എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് എം. എം.ഹസന്‍. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടിയുടെ ഭാഗമായി ശേഖരിക്കുന്ന ഒരു കോടി ഒപ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു കാസര്‍ഗോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നടത്തിയ യാത്രയില്‍ ആളുകളേക്കാള്‍ കൂടുതല്‍ പോലീസിനെ ഇറക്കിയും സ്കൂളുകള്‍ക്ക് അവധി നല്‍കിയും കടകള്‍ അടച്ചിടാന്‍ പറഞ്ഞും ബി ജെ പി യെ പര്‍വതീകരിച്ച് ചിത്രീകരിക്കാനാണ് ഇടതുസർക്കാർ ശ്രമിച്ചത്‌. മൃദു ഹിന്ദുത്വ സമീപനമാണ് സിപിഎം ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള ശക്തമായ പടയോട്ടത്തിന്‍റെ പടയൊരുക്കമാണ് നവംബര്‍ ഒന്നിന് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണ കൂടങ്ങള്‍ക്കെതിരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒപ്പുശേഖരണമാണ് ഇത്. മൂന്നര മീറ്റര്‍ നീളമുള്ള വെള്ള തുണിയിലാണ് ബൂത്ത്‌ അടിസ്ഥാനത്തില്‍ ഒപ്പുകള്‍ ശേഖരിക്കുന്നത്. അതു മണ്ഡലം കമ്മിറ്റികള്‍ ശേഖരിച്ചു ഒന്നിച്ച് തയ്ച്ചു പടയൊരുക്കം സ്വീകരണ സ്ഥലങ്ങളില്‍ പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുന്നു. അവ പരസ്പരം യോജിപ്പിച്ചുണ്ടാക്കുന്ന 80 കിലോമീറ്റര്‍ നീളത്തിലുള്ള പ്രതിഷേധ ഒപ്പുകള്‍ ജനവിരുദ്ധ ഭരണകൂടങ്ങളുടെ അടിത്തറയിളക്കുമെന്ന് ഹസന്‍ പറഞ്ഞു.


യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷതവഹിച്ചു. പി. ഗംഗാധരന്‍ നായര്‍, ഹക്കിം കുന്നില്‍, സി.ടി.അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, പി.ബി. അബ്ദുൾ റസാഖ് എംഎല്‍എ, എ.ജി.സി. ബഷീര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, സജീവ്‌ ജോസഫ്, കെ. നീലകണ്ഠന്‍, പി.എ അഷ്‌റഫലി, കരിവെള്ളൂര്‍ വിജയന്‍, എം.സി. ഖമറുദ്ദീന്‍, എ.ഗോവിന്ദന്‍ നായര്‍ എന്നിവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.