ഒരുമിച്ചു താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ ആൾ ജീവനൊടുക്കി
ഒരുമിച്ചു താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ ആൾ ജീവനൊടുക്കി
Sunday, October 22, 2017 11:45 AM IST
ചെറുതോണി: ഒരുമിച്ചു താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം അറുപതുകാരൻ ജീവനൊടുക്കി. കഞ്ഞിക്കുഴി മൈലപ്പുഴയിൽ താമസക്കാരനായ കൊല്ലംകുന്നേൽ ദാമോദരനാണ് കഴിഞ്ഞ 26 വർഷമായി കൂടെ താമസിപ്പിച്ചിരുന്ന സുമ(48)യെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ വരാന്തയിൽ തൂങ്ങി മരിച്ചത്. മൃതദേഹത്തിൽനിന്നു മൂന്നുപേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.

രാവിലെ പാലുമായി പോയവരാണ് ദാമോദരനെ മരിച്ചനിലയിൽ കണ്ടത്. ഇവരറിയിച്ചതനുസരിച്ച് പഞ്ചായത്ത് മെന്പർ സജീവൻ തേനിക്കാകുടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കഞ്ഞിക്കുഴി പോലീസെത്തി.

വാഹനത്തിന്‍റെ ആക്സിൽ ലിവർകൊണ്ട് തലയ്ക്ക് അടിച്ചാണു സുമയെ കൊലപ്പെടുത്തിയത്. തലയിലും കഴുത്തിലും അടിയേറ്റിട്ടുണ്ട്. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശിയായ ദാമോദരന്‍റെ ഇളയ സഹോദരന്‍റെ ഭാര്യയാണ് സുമ.

26 വർഷംമുന്പ് ഇരുവരും നാട്ടിൽനിന്നു പോന്ന ശേഷം അടിമാലി ഇരുന്പുപാലത്തായിരുന്നു താമസം. ആറു വർഷം മുന്പാണ് മൈലപ്പുഴയിലെത്തിയത്. ദാമോദരന്‍റെ ആദ്യവിവാഹത്തിൽ മൂന്നു മക്കളും സുമയ്ക്കു രണ്ടു മക്കളുമുണ്ട്. ദാമോദരനു കൂലിപ്പണിയായിരുന്നു. സുമ മെഴുകുതിരി കന്പനിയിലും ഹോം നഴ്സായും ജോലി ചെയ്തിരുന്നു.


ആറുമാസമായി ഇരുവരും സ്വരചേർച്ചയിൽ ആയിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. 17നു സുമ ദാമോദരനുമായി പിണങ്ങി നാടുവിട്ടിരുന്നു. തുടർന്ന് ഭാര്യയെ കാണാനില്ലെന്നു ദാമോദരൻ പോലീസിൽ പരാതിനൽകി. സുമയുടെ ബാങ്ക് പാസ് ബുക്കുകളും തിരിച്ചറിയൽ കാർഡുകളും ദാമോദരന്‍റെ കൈവശമായിരുന്നു.

ഹോം നഴ്സ് ജോലിക്കു പോകുന്നതിന് ഐഡന്‍റിറ്റി കാർഡ് ആവശ്യമായതിനാൽ രേഖകൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു സുമ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച എത്തിയിരുന്നു. അപ്പോഴാണ് കാണാതായതു സംബന്ധിച്ചു പരാതിയുള്ള വിവരം സുമ അറിയുന്നത്.
പോലീസ് ദാമോദരനെ വിളിച്ചുവരുത്തി ഇരുവരെയും കട്ടപ്പന കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഇരുവരും പിരിയാൻ തീരുമാനിച്ചു. സുമയുടെ രേഖകൾ നൽകാമെന്നും ദാമോദരനും സമ്മതിച്ചു. രേഖകളും വസ്ത്രങ്ങളും എടുക്കാനായി ഇരുവരും രാത്രി എട്ടോടെ മൈലപ്പുഴയിലുള്ള വീട്ടിലെത്തിയതായി ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.