നിങ്ങളുടെ കരുണയ്ക്കായി ഈ യുവാവും കുടുംബവും കാത്തിരിക്കുന്നു
നിങ്ങളുടെ കരുണയ്ക്കായി ഈ യുവാവും കുടുംബവും കാത്തിരിക്കുന്നു
Sunday, October 22, 2017 11:45 AM IST
ചെങ്ങളം: മരത്തിൽനിന്നു വീണു ഗുരുതരമായി പരിക്കേറ്റ 40 വയസുകാരൻ ചികിത്സാ സഹായം തേടുന്നു. ചെങ്ങളം കാവുങ്കൽ റോയി ജോസഫാണ് ചികിത്സയ്ക്കും കുടുംബം പോറ്റാനും സുമനസുകളുടെ കരുണയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 26നാണ് റോയി മരത്തിൽനിന്നു വീണു ഗുരുതരമായി പരിക്കേറ്റത്.

അന്നു മുതൽ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു റോയി. 78 വയസുള്ള പിതാവ് മത്തായി ഹൃദ്രോഗിയും ശാരീരിക ന്യൂനതയുള്ളയാളുമാണ്. മാതാവ് മറിയവും ഭാര്യ റോസ്മിയും രോഗികളാണ്. എട്ടും ഒന്നും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. ഒന്പതു സെന്‍റ് സ്ഥലത്ത് ഒരു ചെറിയ വീടാണുള്ളത്. അപകടത്തെത്തുടർന്ന് പണത്തിനായി ബുദ്ധിമുട്ടിലായ ഇവരെ സഹായിക്കുന്നതിനായി ചെങ്ങളം പള്ളി വികാരി ഫാ. മാത്യു പുതുമന ചെയർമാനായും പഞ്ചായത്തു മെംബർ ജോസ് ആന്‍റണി കൺവീനറായും സാബു ജേക്കബ് സെക്രട്ടറിയായും കമ്മിറ്റി രൂപീകരിച്ചിരുന്നു.


കമ്മിറ്റിയുടെയും മറ്റ് ഉദാരമതികളുടെയും സഹായത്താലാണ് ചികിത്സ നടന്നത്. ഇപ്പോൾതന്നെ 12 ലക്ഷം രൂപ ചെലവായി. ഒരു വർഷത്തിലേറെ ചികിത്സ വേണമെന്നാണു ഡോക്ടർമാർ പറയുന്നത്. ഉദാരമതികളുടെ സഹായത്തിലാണ് ഇനിയുള്ള പ്രതീക്ഷ. ഇതിനായി കമ്മിറ്റിയുടെ പേരിൽ ചെങ്ങളം എസ്ബിഐയിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നന്പർ 67397499054, ഐഎഫ്എസ്‌സി- എസ്ബിഐ എൻ 0070398.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.