പാവങ്ങൾക്കായി ഇതാ ഒരു ഫീസില്ലാ വക്കീൽ ...സിസ്റ്റർ ജോസിയ!
പാവങ്ങൾക്കായി ഇതാ ഒരു ഫീസില്ലാ വക്കീൽ ...സിസ്റ്റർ ജോസിയ!
Sunday, October 22, 2017 11:45 AM IST
തൊടുപുഴ: തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ഫീസ് കൊടുക്കാൻ ഗതിയില്ലാത്തവരുടെ വക്കീൽ... അതാണ് സിസ്റ്റർ ജോസിയ. സീനിയർ അഭിഭാഷകനായ കെ.ടി. തോമസിന്‍റെ ശിഷ്യയായി കഴിഞ്ഞ രണ്ടു വർഷമായി പ്രാക്‌ടീസ് ചെയ്യുന്ന സിസ്റ്റർ ജോസിയയുടെ കക്ഷികളെല്ലാം പാവപ്പെട്ടവരാണ്, ചോദിക്കാനും പറയാനും ആരുമില്ലാത്തവർ, കോടതിയും നിയമവും വശമില്ലാത്തവർ! കോടതിമുറിയിൽ അവരുടെ ശബ്ദമാണ് അഡ്വ. ജോസിയ.

ആദിവാസിമേഖലയിലും ഭിന്നശേഷിക്കാരുടെ ഇടയിലും പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് ഒാഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സഭാംഗമാണ് ഈ അഭിഭാഷക. കോതമംഗലം സെന്‍റ് വിൻസന്‍റ് പ്രോവിൻസ് അംഗമായ സിസ്റ്ററിനു സഭയുടെ പേരുപോലെതന്നെ അഗതികളുടെ സഹോദരിയായി അറിയപ്പെടാനാണ് ആഗ്രഹം. ക്രിമിനൽ, സിവിൽ കേസുകൾ ഒരു പോലെ കൈകാര്യം ചെയ്യാൻ സിസ്റ്ററെ കെ.ടി. തോമസും സഹപ്രവർത്തകരും സഹായിക്കുന്നു. കെ.ടി. തോമസിനെപ്പോലുള്ള അറിവും കഴിവുമുള്ള അഭിഭാഷകരുടെ പിന്തുണ ഇക്കാര്യത്തിൽ കിട്ടുന്നതു വലിയ അനുഗ്രഹമാണെന്നു സിസ്റ്റർ പറയുന്നു.

തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി മാത്യു- അന്നക്കുട്ടി ദന്പതികളുടെ മകളാണ് സിസ്റ്റർ. ഏകസഹോദരൻ ജോബി അപകടത്തിൽ മരിച്ചതിന്‍റെ വേദന ഈ കുടുംബത്തിൽ ഇപ്പോഴും നൊന്പരമായി അവ ശേഷിക്കുന്നു. സഹോദരി ജോളി വിവാഹിതയാണ്. ജോസിയ സഭാവസ്ത്രം സ്വീകരിച്ചിട്ടു 12 വർഷമായി, അഭിഭാഷകയായിട്ടു രണ്ടു വർഷവും. കോണ്‍ഗ്രിഗേഷനിൽ പന്ത്രണ്ടു സന്യസ്തർ അഭിഭാഷകരായിട്ടുണ്ടെങ്കിലും കോതമംഗലം പ്രൊവിൻസിൽ സിസ്റ്റർ ജോസിയ മാത്രമേയുള്ളൂ. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു പഠനം. മുട്ടം ജില്ലാ കോടതിയിൽ കഴിഞ്ഞ രണ്ടു വർഷമായി സിസ്റ്റർ കേസുകൾ വാദിക്കുന്നു. ആദ്യമായിട്ടാണ് മുട്ടം കോടതിയിൽ ഒരു ക ന്യാസ്ത്രീ വക്കീൽ.


വട്ടവടയിലെ ആദിവാസി ജനവിഭാഗത്തിന്‍റെ ഇടയിൽ പ്രവർത്തിച്ച് അവരുടെ വേദനയും വിഷമങ്ങളും മനസിലാക്കിയിട്ടാണ് സിസ്റ്റർ കോടതിയിലെത്തിയത്. പല കേസുകളിലും അഭിഭാഷക കമ്മീഷനായി കോടതി സിസ്റ്ററെ നിയോഗിക്കാറുണ്ട്. 13 ജപ്തി കേസുകളിൽ കമ്മീഷനായി.
ഇറക്കിവിടാൻ ബാങ്കുകളും സ്ഥാപനങ്ങളും, ഇറങ്ങാൻ കഴിയാതെ വീട്ടുകാരും... ഇവരുടെ ഇടയിലേക്ക് പോകാൻ സിസ്റ്ററിന് ആദ്യമൊക്കെ മടിയായിരുന്നു. കോടതിയോടും ബുദ്ധിമുട്ട് പറഞ്ഞു. പാവപ്പെട്ടവന്‍റെ കണ്ണീരിനു കാരണമാകുമല്ലോ എന്ന വേദനയായിരുന്നു കാരണം. സിസ്റ്റർ മാത്രം പോയാൽ മതിയെന്നായിരുന്നു കോടതിയുടെ മറുപടി.

എന്നാൽ, ജപ്തിക്കായി പോയിട്ട് ഇന്നേവരെ ഒരു വീട്ടുകാരെയും ഇറക്കിവിടേണ്ടിവന്നിട്ടില്ലെന്നു സിസ്റ്റർ ജോസിയ അഭിമാനത്തോടെ പറയുന്നു. വഴക്കും ബഹളങ്ങളും പ്രതീക്ഷിച്ചുചെന്ന ബാങ്കുകാർ പോലും അദ്ഭുതപ്പെട്ട സംഭവങ്ങളുമുണ്ട്. ഇതെല്ലാം പ്രാർഥനയുടെ ശക്തിയാണെന്നാണു സിസ്റ്ററുടെ പക്ഷം.

ക്ലാസുകൾക്കും സെമിനാറുകൾക്കും സ്കൂളുകളിലും കോളജുകളിലും വിവിധ വനിതാ സംരംഭ ഗ്രൂപ്പുകളിലും പോകുന്നുണ്ട്. സൗജന്യനിയമപരിരക്ഷ നൽകുന്ന ലീഗൽ സർവീസസ് അഥോറിറ്റിയുമായി സഹകരിച്ചും പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്നു ഈ സന്യാസിനി.


ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.