തോമസ് ചാണ്ടിയെ പുറത്താക്കണം: രമേശ് ചെന്നിത്തല
തോമസ് ചാണ്ടിയെ പുറത്താക്കണം: രമേശ് ചെന്നിത്തല
Sunday, October 22, 2017 12:01 PM IST
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ജില്ലാ കളക്ടർ അന്തിമ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇനിയും തോമസ് ചാണ്ടി അധികാരത്തിൽ തുടരുന്നതു നിയമസഭയോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്: ചെന്നിത്തല പറഞ്ഞു.

നിയമലംഘനവും അധികാര ദുർവിനിയോഗവും നടത്തിയ മന്ത്രിയെ ഒരു നിമിഷം പോലും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുത്. കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും സത്യം മൂടിവയ്ക്കാനായില്ല. ഇനിയും മന്ത്രി അധികാരത്തിൽ തുടരുന്നതു ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എം.എം. ഹസൻ


തിരുവനന്തപുരം: മാർത്താണ്ഡം കായലിലെ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ ആവശ്യപ്പെട്ടു. എതിരാളികളെ തേജോവധം ചെയ്യാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ആരോപണം തെളിയിച്ചാൽ രാജിവയ്ക്കാമെന്നു നിയമസഭയെ അറിയിച്ച വ്യക്തിയാണു തോമസ് ചാണ്ടി. കായൽ കൈയേറ്റം നടന്നിട്ടുണ്ടെന്നു സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്തു തുടരാൻ യോഗ്യതയില്ല. നിയമവിരുദ്ധ പ്രവർത്തനം നടത്തിയ വ്യക്തി മന്ത്രിയായി തുടരുന്നതു നിയമസഭയുടെ അന്തസിന് യോജിച്ചതല്ലെന്നും എം.എം. ഹസൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.