സ്കൂൾ കെട്ടിടത്തിൽ നിന്നു വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
സ്കൂൾ കെട്ടിടത്തിൽ നിന്നു വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
Monday, October 23, 2017 1:05 PM IST
കൊല്ലം: സ്കൂൾ കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ആലാട്ടുകാവ് കെ.പി. ഹൗസിൽ പ്രസന്നകുമാറിന്‍റെ മകൾ ഗൗരി നേഹ (15) ആണു മരിച്ചത്. ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്നു വീണത്.

തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ മരണം സംഭവിച്ചു.വിദ്യാർഥിനിയുടെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരേ വെസ്റ്റ് പോലീസ് കേസെടുത്തു. അത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സിന്ധു, ക്രസൻസ് എന്നിവർക്കെതിരേ കേസ് എടുത്തിട്ടുള്ളത്. അധ്യാപികമാർ ശകാരിച്ചതിൽ മനം നൊന്താണ് മകൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.പെൺകുട്ടിയുടെ മരണത്തിൽ അനുശോചിച്ച് ഇന്നലെ സ്കൂളിന് അധികൃതർ അവധി നൽകി. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ, കെഎസ് യു, എബിവിപി, എഐഎസ്എഫ്-എഐവൈഎഫ് പ്രവർത്തകർ സ്കൂളിലേയ്ക്ക് മാർച്ച് നടത്തി. എസ്എഫ്ഐയുടെ മാർച്ച് അക്രമാസക്തമായി. കല്ലേറിൽ നാല് സ്കൂൾ ബസുകളുടെ ചില്ല് തകർന്നു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കല്ലേറിലും ഗ്രനേഡ് പ്രയോഗത്തിലും മാധ്യമ പ്രവർത്തകരും പോലീസുകാരുമടക്കം പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.


എസ്എഫ്ഐ മാർച്ചിനിടെ മാധ്യമ പ്രവർത്തകർക്ക് നേരേയുണ്ടായ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതി, റിപ്പോർട്ടർ ടിവിയിലെ എ.ഷമീർ, ന്യൂസ് 18 റിപ്പോർട്ടർ ഉമേഷ്, എസിവി കാമറാമാൻ എം.എസ്.ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികൾക്കെതിരേ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്‍റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി.ബിജു എന്നിവർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.