മന്ത്രി തോമസ് ചാണ്ടി തെറ്റു ചെയ്തെങ്കില്‍ നടപടി: റവന്യു മന്ത്രി
മന്ത്രി തോമസ് ചാണ്ടി തെറ്റു ചെയ്തെങ്കില്‍ നടപടി: റവന്യു മന്ത്രി
Monday, October 23, 2017 1:12 PM IST
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം തെറ്റുണ്ടെന്നു ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. അനധികൃത കൈയേറ്റങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ല. തെറ്റ് ആരു ചെയ്താലും നടപടിയുണ്ടാവുമെന്നും അദ്ദേഹം കളക്‌ടറേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തോമസ് ചാണ്ടിയുടെ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമയത്ത് താന്‍ ജനജാഗ്രതാ യാത്രയുമായി ബന്ധപ്പെട്ട് കാസര്‍ഗോട്ട് ആയിരുന്നു. റിപ്പോര്‍ട്ട് കണ്ട് പരിശോധിച്ച് ബോധ്യപ്പെട്ടാലേ അഭിപ്രായം പറയൂ. കൂടെയുള്ള മന്ത്രിയെക്കുറിച്ച് വസ്തുത മനസിലാക്കാതെ എന്തെങ്കിലും പറയുന്നത് ശരിയല്ല. മുന്‍വിധിയോടു കൂടി റിപ്പോര്‍ട്ടിനെ സമീപിക്കില്ല.

റിപ്പോര്‍ട്ട് പരിശോധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യും. തന്‍റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുകയെന്നതാണ്. ഭൂരഹിതരും അര്‍ഹരായവരും കൈവശം വച്ചിരിക്കുന്നഭൂമി ഒഴിപ്പിക്കില്ല. ഒഴിപ്പിക്കലല്ല സര്‍ക്കാരിന്‍റെ നയം. അതേസമയം, കോടതി ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അതു നടപ്പാക്കും. പത്തുചങ്ങല ഇടുക്കിഡാം പദ്ധതി പ്രദേശമാണ്. ഇവിടെ ഏഴുചങ്ങല വരെയുള്ള പ്രദേശത്തിന് പട്ടയം നല്‍കിയിട്ടുണ്ട്.


അണക്കെട്ടിന് പ്രശ്നം വരാതിരിക്കാൻ തൊട്ടടുത്തുള്ള മൂന്നു പ്രദേശങ്ങൾക്ക് പട്ടയം നല്കിയിട്ടില്ല. കൂരാച്ചുണ്ടില്‍ ഒരാള്‍ക്ക് മാത്രമാണ് വനംവകുപ്പ് ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയത്. 1977 ജനുവരി ഒന്നിനു ശേഷം അവിടെ ഭൂമി കൈവശം വച്ചവരുടെ പട്ടിക തയാറാക്കിയിരുന്നു. അതില്‍ ഉള്‍പ്പെടാത്ത ആളിനാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയത്. വനനിയമവുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുക്കുന്ന നിയമ നടപടികള്‍ പലപ്പോഴും റവന്യു വകുപ്പ് അറിയാറില്ല. കോടതിവഴി മറ്റുള്ളവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും ഭൂമി കൈവശമുള്ള അര്‍ഹരായവരെ ഒഴിപ്പിക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.