ഡോ. എം.പി. ഗംഗയ്ക്കെതിരായ പോക്സോ കുറ്റം ഒഴിവാക്കും
Monday, October 23, 2017 1:33 PM IST
കൊച്ചി : അയിരൂരിൽ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പരിശോധിക്കാൻ വിസമ്മതിച്ച കോഴഞ്ചേരി താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം.പി ഗംഗയ്ക്കെതിരേ പോക്സോ (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്ന) നിയമ പ്രകാരം ചുമത്തിയ കുറ്റം ഒഴിവാക്കുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഡോ. ഗംഗയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് പോലീസിന്‍റെ വിശദീകരണം.

പീഡനത്തിനിരയായ അഞ്ചു വയസുകാരിയുടെ വൈദ്യപരിശോധന നടത്താൻ വിസമ്മതിച്ച ഡോക്ടർക്ക് എതിരേ പോക്സോ നിയമപ്രകാരമുള്ള കുറ്റം എങ്ങനെ നിലനിൽക്കുമെന്നു വിശദീകരിക്കാൻ ഈ മാസം ഒന്പതിനു ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പത്തനംതിട്ട കോയിപ്രം പോലീസ് സ്റ്റേഷനിലെ എസ്ഐ രാജേഷ്കുമാർ ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയത്.

പോക്സോ നിയമത്തിലെ സെക്‌ഷൻ 27 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പോലും പീഡനത്തിനിരയായ കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തണം. ഈ വ്യവസ്ഥ കർശനമായി പാലിക്കണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതു ബാധകമാണെന്നും പറയുന്നുണ്ട്. എസ്ഐയുടെ ഈ നിർദേശം പാലിക്കാത്തതിനാലാണ് ഡോക്ടർക്കെതിരേ പോക്സോ പ്രകാരമുള്ള കുറ്റം ചുമത്തി കേസെടുത്തത്.


പത്തനംതിട്ട ജില്ലയിലെ പോക്സോ കേസുകളിലെ സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമോപദേശവും ഇക്കാര്യത്തിൽ തേടിയിരുന്നു. എന്നാൽ, ഈ കുറ്റം ചുമത്തിയതിൽ പരാതി ഉയർന്ന സാഹചര്യത്തിൽ ഇതു നീക്കി ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർ നിയമം പാലിച്ചില്ലെന്ന കുറ്റം ചുമത്താൻ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും കേസ് കോയിപ്രം പോലീസിൽ നിന്ന് ആറൻമുള പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും വിശദീകരണത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.