തോമസ് ചാണ്ടി: കളക്ടറുടെ റിപ്പോർട്ട് തള്ളാനാകില്ലെന്നു നിയമോപദേശം
തോമസ് ചാണ്ടി: കളക്ടറുടെ റിപ്പോർട്ട് തള്ളാനാകില്ലെന്നു നിയമോപദേശം
Friday, November 10, 2017 3:12 PM IST
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെ തള്ളാതെ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന ചില സംഭവങ്ങളിൽ കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നും എജി, മുഖ്യമന്ത്രിക്കു സമർപ്പിച്ച നിയമോപദേശത്തിൽ പറയുന്നു.

എന്നാൽ, ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ നൽകിയ കേസ് വേണമെങ്കിൽ സർക്കാരിനു പരിഗണിക്കാമെന്നും നിയമോപദേശത്തിൽ ഉള്ളതായാണു സൂചന. എന്നാൽ, നിയമോപദേശം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചെങ്കിലും വിവരങ്ങൾ പുറത്തു വിട്ടില്ല. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം രാത്രിയോടെ മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച ചർച്ച നടത്തി. തോമസ് ചാണ്ടിയുടെ കാര്യം നാളെ ചേരുന്ന എൽഡിഎഫ് തീരുമാനിക്കട്ടെയെന്നാണു സിപിഎം നിലപാട്. തോമസ് ചാണ്ടി വിഷയത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്തു നാളെ ഇടതുമുന്നണി യോഗം വിളിച്ചുചേർത്തിട്ടുണ്ട്.


എന്നാൽ, കളക്ടറുടെ റിപ്പോർട്ടിനു സ്റ്റേ ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീർപ്പു വരുന്നതുവരെ കാക്കണമെന്ന് എൻസിപി നാളത്തെ യോഗത്തിൽ ആവശ്യപ്പെട്ടേക്കും. ചൊവ്വാഴ്ചയാണു കേസ് പരിഗണിക്കുന്നത്. എന്നാൽ, തോമസ് ചാണ്ടിയുടെ കേസ് വരെ കാത്തിരുന്നാൽ സർക്കാർ കൂടുതൽ നിയമക്കുരുക്കിൽ പെടാൻ സാധ്യതയുണ്ടെന്ന നിയമോപദേശം സർക്കാരിനു ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.