നിയമം ലംഘിക്കുന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലെന്നു കോടിയേരി
നിയമം ലംഘിക്കുന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലെന്നു കോടിയേരി
Tuesday, November 14, 2017 2:10 PM IST
തിരുവനന്തപുരം: നിയമം ആരു ലംഘിച്ചാലും അവർക്കെതിരേ യാതൊരു വിട്ടുവീഴ്ചയും സ്വീകരിക്കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇതുമായി ബന്ധപ്പെട്ട വിഷയം നിയമപരമായി പരിശോധിച്ചു നടപടി സ്വീകരിക്കും. അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം പരിശോധിച്ചുവരികയാണ്. തീരുമാനം എടുക്കാൻ എൽഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കും. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടിവരും. എൻസിപിക്കും അതു ബാധകമാണ്. തെറ്റു ചെയ്തവരെ സംരക്ഷിക്കില്ല. ചെയ്യാത്തവരെ ക്രൂശിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.


ബ്ലാക്മെയിൽ ചെയ്തത് ആരെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടു ചോദിക്കാൻ വി.എം. സുധീരനു ധൈര്യമില്ലെന്നു കോടിയേരി പറഞ്ഞു. രാജ്യത്തെ കാർഷിക മേഖലയെയും കർഷകരെ യും കോർപറേറ്റുകളെ ഏൽപ്പിച്ചിരിക്കുകയാണു കേന്ദ്രസർക്കാർ. അതിന്‍റെ ദുരന്തമാണു രാജ്യം ഇന്ന് അനുഭവിക്കുന്നത്.

കാർഷികോത്പന്നങ്ങൾക്കു നിശ്ചിത വില ലഭിക്കുന്നില്ല. ഇതിന്‍റെ ഫലമായി കൃഷിക്കാർ ഉത്പാദന രംഗത്തു നിന്നു പിൻമാറിയിരിക്കുകയാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി 101 സ്ഥിരം വിപണികൾ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടത്തിവരികയാണെന്നും കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.