തോമസ് ചാണ്ടിക്കു നിർണായകം വിജിലൻസ് റിപ്പോർട്ട്
തോമസ് ചാണ്ടിക്കു നിർണായകം വിജിലൻസ് റിപ്പോർട്ട്
Wednesday, November 15, 2017 2:16 PM IST
കോട്ടയം: മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്ക് ഇനി നിർണായകമാവുക വിജിലൻസ് അന്വേഷണ റിപ്പോർട്ട്. നിലംനികത്തി റോഡ് നിർമിച്ചെന്ന പരാതിയെക്കുറിച്ച് ത്വരിതാന്വേഷണം നടത്തുന്ന വിജിലൻസ് സംഘം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു കേസെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുക. തണ്ണീർത്തട നിയമം ലംഘിച്ചോ എന്നുള്ളതും അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്പോഴറിയാം.

കോട്ടയം വിജിലൻസ് എസ്പി എം. ജോണ്‍സണ്‍ ജോസഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ തോമസ് ചാണ്ടിയിൽനിന്നു മൊഴിയെടുക്കും. റോഡ് പണി ഏറ്റെടുത്ത കരാറുകാരുടെ മൊഴിയെടുക്കലാണ് ഇപ്പോൾ നടക്കുന്നത്. 2011-12 കാലഘട്ടത്തിലാണ് വിവാദമായ റോഡ് നിർമിച്ചത്. നാലു റീച്ചുകളിലായി നാലു കരാറുകാരാണ് റോഡ് നിർമാണം ഏറ്റെടുത്തത്. ഇതിൽ ഒരു കരാറുകാരന്‍റെ മൊഴിയെടുത്തു. ബാക്കി മൊഴിയെടുക്കൽ തുടരുന്നു. ഏറ്റവും ഒടുവിലായി തോമസ് ചാണ്ടിയുടെയും മൊഴിയെടുക്കും. അതിനു ശേഷമാവും പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം.


ജനതാദൾ -എസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റായിരുന്ന സുരേഷ് തീക്കാടൻ എന്നയാൾ നല്കിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.

സി.സി. സോമൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.