ഗതാഗതമന്ത്രിമാർ വാഴാതെ കേരളം
Wednesday, November 15, 2017 2:16 PM IST
തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കാതെ രാജിവച്ചൊഴിയുന്ന എട്ടാമത്തെ ഗതാഗതമന്ത്രിയാണു തോമസ് ചാണ്ടി.

ഗതാഗതമന്ത്രിമാരുടെ ഗതികേട് 1976 ൽ തുടങ്ങിയതാണ് . അന്നു കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ആർ. ബാലകൃഷ്ണപിള്ളയ്ക്കു രാജിവയ്ക്കേണ്ടി വന്നു. ലോക്സഭാംഗമായിരുന്ന പിള്ളയ്ക്ക് ആറു മാസത്തിനകം നിയമസഭാംഗമാകാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു രാജി. 1995 ലും പിള്ളയ്ക്കു ഗതാഗതമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഇടമലയാർ കേസിലെ കോടതി വിധിയെ തുടർന്നായിരുന്നു അന്നു രാജി.

1999 ൽ ജനതാദളിലെ പി.ആർ. കുറുപ്പ് പാർട്ടിയിലെ പ്രശ്നങ്ങളെ തുടർന്നു രാജി വച്ചു. പകരം വന്ന നീലലോഹിതദാസൻ നാടാർ അതേ വർഷം തന്നെ രാജിവയ്ക്കാൻ നിർബന്ധിതനായി.


ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു രാജി. 2003 ൽ ഗ്രാഫൈറ്റ് കേസിൽ ആർ. ബാലകൃഷ്ണപിള്ള കുറ്റവിമുക്തനായതിനെത്തുടർന്ന് കെ.ബി. ഗണേഷ്കുമാർ മന്ത്രിസ്ഥാനം പിള്ളയ്ക്കായി ഒഴിഞ്ഞുകൊടുത്തു. 2009 ൽ ജനതാദളിന് കോഴിക്കോട് ലോക്സഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മാത്യു ടി. തോമസ് രാജിവച്ചു.

പിണറായി സർക്കാരിൽ എൻസിപി മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ രാജിവച്ചത് ഹണിട്രാപ്പ് വിവാദത്തെ തുടർന്നാണ്. ഈ വർഷം ഏപ്രിൽ ഒന്നിനു പകരക്കാരനായെത്തിയ തോമസ് ചാണ്ടിയും ഇന്നലെ പടിയിറങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.