തിരിച്ചുവരാമെന്ന പ്രതീക്ഷയോടെ രാജി
തിരിച്ചുവരാമെന്ന പ്രതീക്ഷയോടെ രാജി
Wednesday, November 15, 2017 2:24 PM IST
തിരുവനന്തപുരം: തിരിച്ചുവരാമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു തോമസ് ചാണ്ടിയുടെ രാജിക്കത്ത്. അപ്രതീക്ഷിതമായി ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശമാണു രാജിവയ്ക്കുന്നതിനു പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ രാജിക്കത്തിൽ പറയുന്നു.

""ഒരു കുറ്റവും ചെയ്യാതെയാണു മന്ത്രിസഭയിൽനിന്നു രാജിവയ്ക്കേണ്ടിവന്നത്. ചില മാധ്യമങ്ങൾ തുടങ്ങിവച്ചതും മറ്റു ചില മാധ്യമങ്ങൾ ഏറ്റുപിടിച്ചതും ഒരു ശതമാനം പോലും സത്യമില്ലാത്തതുമായ കായൽ കൈയേറ്റം എന്ന വ്യാജപ്രചാരണം അന്വേഷണത്തിൽ അടിസ്ഥാനമില്ലെന്നു തെളിഞ്ഞത് അങ്ങേക്കുമറിയാമല്ലോ എന്നു കത്തിൽ പറയുന്നു. പക്ഷേ ഈ പ്രശ്നവുമായി ബന്ധപ്പെട്ടു പൊതുസമൂഹത്തിൽ ഉണ്ടായിട്ടുള്ള സംശയങ്ങളുടെ അടിസ്ഥാനത്തിൽ, നല്ല നിലയിൽ ഭരണം നടത്തിക്കൊണ്ടു പോകുന്ന ഇടതുമുന്നണി സർക്കാരിന്‍റെ പ്രതിച്ഛായയ്ക്കു കോട്ടം തട്ടാതിരിക്കാൻ എൻസിപി നേതൃത്വവുമായി കൂടിയാലോചിച്ച് രാജിതീരുമാനം കൈക്കൊള്ളുകയായിരുന്നു. ഹൈക്കോടതിയിൽനിന്നുണ്ടായ പരാമർശങ്ങൾ നീക്കിക്കിട്ടുന്നതിനു സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്''.

സുപ്രീംകോടതിയിൽ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരാൻ കഴിയുമെന്നു വിശ്വാസമുണ്ടെന്നും കത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.