സിപിഎം -സിപിഐ പോരു തുടരുന്നു: മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇസ്മായിൽ
സിപിഎം -സിപിഐ പോരു തുടരുന്നു: മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇസ്മായിൽ
Friday, November 17, 2017 2:18 PM IST
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിപ്രശ്നത്തിൽ കൊമ്പു കോർത്ത സിപിഎമ്മും സിപിഐയും പാർട്ടി മുഖപത്രത്തിലൂടെയുള്ള വാക്പോരു തുടരുന്നു. സിപിഐയുടെ കാനം രാജേന്ദ്രൻ മുഖപ്രസംഗത്തിലൂടെ നൽകിയ വിശദീകരണത്തിന് സിപിഎം മുഖപത്രം ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ തന്നെ മറുപടി നൽകി. സിപിഐ ജനയുഗത്തിലൂടെ സിപിഎമ്മിന്‍റെ വാദമുഖങ്ങൾ നിരത്തി അതിനുള്ള മറുപടി നൽകി.

ഇതിനിടെ, തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്ന് അഭിപ്രായപ്പെട്ട് മുതിർന്ന സിപിഐ നേതാവായ കെ.ഇ. ഇസ്മായിൽ പാർട്ടി നിലപാടിനു വിരുദ്ധ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്നു ശരിയായ സമയത്തു തന്നെയാണു രാജി. മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടുനിന്നതു തങ്ങൾ അറിഞ്ഞില്ലെന്നും ഈ വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും ഇസ്മായിൽ പറഞ്ഞു. ഫലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിക്കുന്ന നിലപാടാണ് ഇസ്മായിൽ സ്വീകരിച്ചിരിക്കുന്നത്.

സിപിഐ നടപടിയെ കാര്യമായി വിമർശിച്ചുകൊണ്ടുള്ള ദേശാഭിമാനി മുഖപ്രസംഗം തോമസ് ചാണ്ടിയെ ന്യായീകരിക്കുകയും ചെയ്യുന്നു. ജനയുഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഒപ്പിട്ടു പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് അസാധാരണ നടപടിയെന്നു പറഞ്ഞാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഐ മന്ത്രിമാർ മന്ത്രിസഭാ ബഹിഷ്കരണം നടത്തിയതു ശത്രുക്കൾക്കു മുതലെടുക്കാൻ സഹായകമാകുന്നതായി. തോമസ് ചാണ്ടിക്കെതിരായ പരാതി ലഭിച്ചപ്പോൾ മുഖ്യമന്ത്രിയുമായി ആലോചിക്കാതെ അതു കളക്ടർക്കു പരിശോധനയ്ക്ക് അയച്ചു കൊടുത്ത റവന്യുമന്ത്രിയുടെ നടപടിയായിരുന്നു അസാധാരണ നടപടിയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.


ജനയുഗമാകട്ടെ സിപിഎം വാദങ്ങൾക്കു മറുപടി നൽകുകയാണു ചെയ്തത്. തോമസ് ചാണ്ടി രാജിവയ്ക്കുമെന്നു തങ്ങളെ അറിയിച്ചിരുന്നില്ല. അഡ്വക്കറ്റ് ജനറലിൽനിന്നു ലഭിച്ച നിയമോപദേശം ഇതുവരെ റവന്യുമന്ത്രിയെ അറിയിച്ചിട്ടില്ല. സോളാർ കേസിലെ റിപ്പോർട്ടിൽനിന്നു യുഡിഎഫിനു രക്ഷപ്പെടാനുള്ള നീക്കങ്ങൾക്ക് കരുത്തു പകരാൻ സിപിഐ നിലപാടു കാരണമായെന്ന സിപിഎം വിമർശനത്തിന്, തോമസ് ചാണ്ടിയുടെ രാജി വൈകിച്ചതിലൂടെ, മുഖം വികൃതമായ യുഡിഎഫിനെ രക്ഷിക്കാൻ ശ്രമിച്ചത് ആരാണെന്നു ജനം വിലയിരുത്തുമെന്നു ജനയുഗം മറുപടി പറയുന്നു. അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം ലഭിച്ചയുടൻ തോമസ് ചാണ്ടിയുടെ രാജി ഉണ്ടായിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് പടയോട്ടം അവസാനിപ്പിച്ച് വീട്ടിൽ പോയിരിക്കേണ്ടി വരുമായിരുന്നു എന്നും സിപിഐ മുഖപത്രം ഓർമിപ്പിക്കുന്നു.

തന്‍റെ എംപി ഫണ്ട് പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പരിശോധനയ്ക്കു ശേഷമാണ് വലിയകുളം-സീറോ ജെട്ടി റോഡിന് അനുവദിച്ചതെന്നും കെ.ഇ. ഇസ്മായിൽ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള അനധികൃത റോഡിന് ഫണ്ട് അനുവദിച്ചത് കെ.ഇ. ഇസ്മായിലിന്‍റെ എംപി ഫണ്ടിൽ നിന്നായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. തോമസ് ചാണ്ടിയുടെ റിസോർട്ടിൽ താൻ ഇതുവരെ പോയിട്ടില്ലെന്നും ഇസ്മായിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.