ഗെയിൽ പൈപ്പ് ലൈൻ: എം.ഐ. ഷാനവാസിനെ കക്ഷി ചേർത്തു
Friday, November 17, 2017 2:30 PM IST
കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരേ ഹരിത സേന സമഗ്ര കാർഷിക ഗ്രാമവികസന സമിതി നൽകിയ ഹർജിയിൽ എം. ഐ. ഷാനവാസിനെ കക്ഷി ചേർക്കുന്നതിനു ഹൈക്കോടതി അനുമതി നൽകി.

ഷാനവാസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയത്. ഷാനവാസിന്‍റെ അപേക്ഷയെ എതിർത്ത് ഗെയിൽ അധികൃതർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയിരുന്നു.


ഇത് പൊതുതാത്പര്യ ഹർജിയല്ലെന്നും ഭൂവുടമകൾ സ്ഥലം ഏറ്റെടുക്കലിനെതിരേ നൽകിയ ഹർജിയാണെന്നും ഗെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ വിപിൻ ചന്ദ്രൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ കക്ഷി ചേരാൻ അനുവദിച്ചതോടെ ഹർജി അടുത്തയാഴ്ച വാദം കേൾക്കണമെന്ന് ഷാനവാസിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഇതനുവദിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.