ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി
ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി
Monday, November 20, 2017 11:38 AM IST
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ അഞ്ചുവരെ ചില ട്രെയിൻ സർവീസ് റദ്ദാക്കി. എന്നാൽ, ഈമാസം 22നും 29നും റദ്ദാക്കൽ ബാധകമല്ലെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.

എറണാകുളം -കൊല്ലം പാസഞ്ചർ വൈകുന്നേരം 4.30ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലം -കോട്ടയം പാസഞ്ചർ കൊല്ലത്തു നിന്ന് രാവിലെ 8.35ന് പുറപ്പെട്ട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
എറണാകുളം- കൊല്ലം മെമു (ആലപ്പുഴ വഴിയുള്ളത്) എറണാകുളത്തു നിന്ന് 7.40ന് യാത്ര പുറപ്പെട്ട് കായംകുളത്ത് അവസാനിപ്പിക്കും.

കൊല്ലം -എറണാകുളം മെമു കൊല്ലത്തു നിന്ന് 8.50ന് യാത്ര പുറപ്പെട്ട് കായംകുളത്ത് യാത്ര അവസാനിപ്പിക്കും.


ഷൊർണൂർ ഒറ്റപ്പാലം സെക്‌ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏതാനു ട്രെയിൻ സർവീസുകൾ പുനഃക്രമീകരിച്ചു.ആലപ്പുഴ -ധൻബാദ് എക്സ്പ്രസ് പുലർച്ചെ 5.55ന് പുറപ്പെടേണ്ടത് രാവിലെ 8.25 നു പുറപ്പെടും.
എറണാകുളം -ബംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ് രാവിലെ 9.10ന് പുറപ്പെടേണ്ടത് രാവിലെ 10.25 നു പുറപ്പെടും.

തിരുവനന്തപുരം -മുംബൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി പുറപ്പെടും.
തിരുനെൽവേലി -ബിലാസ്പൂർ സൂപ്പർഫാസ്റ്റ് തിരുനെൽവേലിയിൽ നിന്ന് 26ന് ഒരു മണിക്കൂർ വൈകി പുറപ്പെടും.എറണാകുളം -ബിലാസ്പൂർ എസ്ക്സ്പ്രസ് 22,29 തീയതികളിൽ ഒരു മണിക്കൂർ വൈകി പുറപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.