മാധ്യമവിലക്ക് അപലപനീയം: കെയുഡബ്ല്യുജെ
Tuesday, November 21, 2017 2:04 PM IST
കോഴിക്കോട്: സെക്രട്ടേറിയറ്റ് വളപ്പിൽ അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാതെ തടഞ്ഞു പുറത്തു നിർത്തിയ സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യബോധത്തിന് നിരക്കാത്തതുമാണെന്ന് കേരളപത്രപ്രവർത്തക യൂണിയൻ.

മൂന്നാറിൽ മാധ്യമപ്രവർത്തകരെ പൊതുനിരത്തിൽ തടയുകയും പൊതുവഴിയിൽ കുപ്പിച്ചില്ല് വിതറുകയും ചെയതതിന് പിന്നിലെ മനോഭാവവും തീർത്തും ജനാധിപത്യവിരുദ്ധമാണ്. തങ്ങൾക്ക് ഇഷ്ടമുള്ളതു മാത്രമേ മാധ്യമപ്രവർത്തകർ റിപ്പോർട്ടു ചെയ്യാവൂ എന്നാണോ അധികാരസ്ഥാനത്തുള്ളവർ ഉദ്ദേശിക്കുന്നത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നിയമവിധേയമായി പ്രവേശിക്കാൻ ഏതു പൗരനും അവകാശമുണ്ട്. ഇതാണ് തടയപ്പെട്ടത്. കേരള ചരിത്രത്തിൽ തന്നെ അപൂർവമായ നടപടിയാണിത്.


മുഖ്യമന്ത്രിക്ക് ഗുരുതരമായ സുരക്ഷാഭീഷണിയുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടെന്നും പറയുന്നു. തീർച്ചയായും ഗൗരവമുള്ള കാര്യമാണിത്. അതിന് കൃത്യമായ പരിശോധനയാണല്ലോ വേണ്ടത്- സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.