പാലാ രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ ശ്ലാഘനീയം: കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ
പാലാ രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ ശ്ലാഘനീയം:  കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ
Tuesday, November 21, 2017 2:21 PM IST
പാലാ: സഭയുടെ പ്രേഷിത പ്രവർത്തനരംഗത്തെ മുന്നിൽക്കണ്ടു പ്രവർത്തിച്ച രൂപതയാണു പാലായെന്നും കൂട്ടായ്മാ അനുഭവത്തിലൂടെയാണ് സഭയുടെ വളർച്ചയെന്ന് എടുത്തുകാണിക്കുന്നതാണ് പാലാ രൂപതയിലെ രണ്ടു സുപ്രധാന സമിതികളായ പ്രസ്ബിറ്ററൽ കൗൺസിലും പാസ്റ്ററൽ കൗൺസിലുമെന്നും സിബിസിഐ പ്രസിഡന്‍റും സീറോ മലങ്കരസഭ മേജർ ആർച്ച് ബിഷപുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ.

പാലാ രൂപതയിലെ പാസ്റ്ററൽപ്രസ്ബിറ്ററൽ കൗൺസിലുകളുടെ സുവർണജൂബിലി ആഘോഷവും മാർ സെബാസ്റ്റ്യൻ വയലിലിന്‍റെ 31ാമത് ചരമവാർഷികവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. മഹത്തായ കുടുംബങ്ങളും പ്രേഷിതചൈതന്യമുള്ള വൈദികരും സന്യാസിനീസന്യാസികളുമുള്ള പാലാ രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. മതമേലധ്യക്ഷന്മാരും പുരോഹിതരും സന്യാസിനീസന്യാസികളും അല്മായരും ഒറ്റക്കെട്ടായി നിൽക്കുന്നതിനു പ്രസ്ബിറ്ററൽ, പാസ്റ്ററൽ കൗൺസിലുകൾ സഹായിക്കും. ഉത്തമമായ ക്രിസ്തീയ വിശ്വാസമുള്ള കുടുംബങ്ങളാണ് പാലാ രൂപതയുടെ അടിസ്ഥാന ബലമെന്നും കർദിനാൾ മാർ ക്ലീമീസ് ബാവ പറഞ്ഞു.

രൂപതയുടെ പ്രഥമ മെത്രാൻ ഭാഗ്യസ്മരണാർഹനായ മാർ സെബാസ്റ്റ്യൻ വയലിൽ ജനഹൃദയങ്ങളിൽ എന്നെന്നും ഇരിപ്പിടം നേടിയ ആത്മീയ ആചാര്യനാണെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഹൃദയഭാഷയിലാണു വയലിൽ പിതാവ് സംസാരിച്ചതും പ്രവർത്തിച്ചതും. സുവിശേഷത്തിന്‍റെ മാനവികതയായിരുന്നു മാർ വയലിലിന്‍റെ ജീവിതത്തിന്‍റെ കാതൽ. ഭാരതം മുഴുവൻ പ്രേഷിത പ്രവർത്തനത്തിനൊരുങ്ങാനുള്ള സമയമായിട്ടുണ്ടെന്നും മാർ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു.


പാലാ കത്തീഡ്രൽ പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജേക്കബ് മുരിക്കൻ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, സഭാതാരം ജോൺ കച്ചിറമറ്റം, പ്രഫ. ഫിലോമിന ജോസ്, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.രാവിലെ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ എന്നിവരും നിരവധി വൈദികരും കാർമികരായിരുന്നു. മാർ ജേക്കബ് മുരിക്കൻ സന്ദേശം നൽകി.

കബറിടത്തിങ്കൽ നടന്ന ശുശ്രൂഷകൾക്കു മാർ ജോസഫ് പള്ളിക്കാപറന്പിൽ കാർമികത്വം വ
ഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.