ശശീന്ദ്രനു മന്ത്രിയാകാൻ തടസമില്ലെന്നു മുഖ്യമന്ത്രി
ശശീന്ദ്രനു മന്ത്രിയാകാൻ തടസമില്ലെന്നു മുഖ്യമന്ത്രി
Wednesday, November 22, 2017 2:48 PM IST
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന് മന്ത്രിസഭയിലേക്കു മടങ്ങിയെത്താൻ തടസമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉടൻ അദ്ദേഹം തിരിച്ചുവരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതു താനൊറ്റയ്ക്കല്ലല്ലോ തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി. തീരുമാനം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കു മേൽ വകുപ്പുകളുടെ ഭാരം കൂടിയ സ്ഥിതിക്കു ഭാരമൊഴിയേണ്ടേ എന്ന ചോദ്യത്തിന്, വേഗം തന്നെ ഒഴിയണമെന്നായിരുന്നു മറുപടി. ഗതാഗത വകുപ്പു വൈകാതെ ഒഴിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടത്തു ഹോക്കി സ്റ്റിക്ക് കൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകനെ പോലീസ് മർദിച്ച സംഭവത്തിൽ അന്വേഷണത്തിനു ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. പോലീസ് മർദനമേറ്റതിന്‍റെ പാട് ദൃശ്യ മാധ്യമങ്ങളിലൂടെ താൻ കണ്ടതിനു പുറമേ, പരാതിക്കാരൻ നേരിട്ട് വന്നിരുന്നു. ശരീരം കണ്ടപ്പോൾ മർദനമേറ്റെന്നു വ്യക്തമായിട്ടുണ്ട്. കർശന നടപടി സ്വീകരിക്കാൻ ഡിജിപിക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


ലാവ്‌ലിൻ കേസിൽ തെളിവുകൾ ശക്തമാണെന്നും സിബിഐ കേസുമായി മുന്നോട്ടു പോകുമെന്നും കേന്ദ്ര നിയമമന്ത്രാലയം പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി എഴുന്നേറ്റു പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.