എംപിയുടെ കൈയേറ്റത്തിനു മുഖ്യമന്ത്രി കുട പിടിക്കുന്നു: ഡീൻ കുര്യാക്കോസ്
എംപിയുടെ കൈയേറ്റത്തിനു മുഖ്യമന്ത്രി കുട പിടിക്കുന്നു: ഡീൻ കുര്യാക്കോസ്
Thursday, November 23, 2017 3:16 PM IST
തിരുവനന്തപുരം: ജോയ്സ് ജോർജ് എംപിയുടെ ഭൂമി കൈയേറ്റത്തിനു മുഖ്യമന്ത്രി കുട പിടിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ റവന്യൂ, വനം, വൈദ്യുതി മന്ത്രിമാരുടെ നേതൃത്വത്തിൽ കുറിഞ്ഞി സങ്കേതത്തിന്‍റെ അതിർത്തി പുനർനിർണയിക്കാനുള്ള നീക്കം കൊട്ടക്കമ്പൂർ വില്ലേജ് ബ്ലോക്ക് 58ൽ ജോയ്സ് ജോർജും മറ്റു സ്ഥലങ്ങളിൽ സിപിഎം നേതാക്കളും കൈയേറിയ ഭൂമിയേക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ശ്രമമാണെന്ന് ഡീൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.

പട്ടികജാതിക്കാരെ കരുവാക്കിക്കൊണ്ടാണ് എംപിക്കു ഭൂമിയിടപാടിൽ നേരിട്ടു പങ്കില്ലെന്നു വരുത്തിത്തീർക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻകിട ഗൂഢാലോചനയാണു നടന്നിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണു മൂന്നാറിലെ ഭൂമി കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും കൈയേറ്റക്കാർക്കെതിരേ നടപടിയെടുത്ത ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത എം.എം. മണിയെ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവും പെരുമ്പാവൂർ മുനിസിപ്പൽ കൗണ്‍സിലറും ഭൂമി കൈയേറിയിട്ടുണ്ട്.


ജോയ്സ് ജോർജ് കുറ്റം ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യു മന്ത്രിയുടേയും നിലപാടുകൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുന്നതിനും ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കിക്കൊണ്ടു മറ്റു നിയമ നടപടികളിൽ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.