തുറമുഖങ്ങൾ വഴി ഹാഷിഷ് ഇന്ത്യയിലേക്ക്
തുറമുഖങ്ങൾ വഴി ഹാഷിഷ് ഇന്ത്യയിലേക്ക്
Friday, November 24, 2017 2:49 PM IST
തൃശൂർ: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ഹാഷിഷും ഹാഷിഷ് ഓയിലും ഇന്ത്യയിലെത്തുന്നതു പ്രമുഖ തുറമുഖങ്ങൾ വഴി. കാര്യമായ പരിശോധനകൾ ഇല്ലാത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു കച്ചവടം വ്യാപിക്കുന്നത്.

മംഗലാപുരം, വിശാഖപട്ടണം എന്നിവവഴി വൻതോതിൽ ഷിപ്പിംഗ് കണ്ടെയ്നറുകളിലൂടെ ഇത്തരം മയക്കുമരുന്നുകൾ കടൽ കടന്നെത്തുന്നുണ്ടെന്നു പിടിയിലായവർ വെളിപ്പെടുത്തുന്നു. ശ്രീലങ്ക, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നെല്ലാം ഹാഷിഷ് ഓയിൽ പോലുള്ള മയക്കുമരുന്നുകൾ ഇന്ത്യയിലേക്കു കടത്തുന്നുണ്ടെന്നാണ് വിവരം.

കേരളത്തിൽ കൊച്ചി തുറമുഖം വഴിയും മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി വ്യക്തമായ സൂചനകൾ എക്സൈസിനു ലഭിച്ചിട്ടുണ്ട്. പ്രത്യേക രീതിയിൽ വായു ക്രമീകരിച്ച അലുമിനിയം ഫോയിലുകൾക്കുള്ളിൽ പകുതിയോളം ഭാഗത്തുമാത്രം മയക്കുമരുന്നുകൾ നിറച്ച് കടലിനടിയിലേക്കു ഫോയിൽ ബാഗ് തള്ളിയിട്ടാണ് പലപ്പോഴും കള്ളക്കടത്ത് നടത്തുന്നത്. ബോട്ടുകളുടെ അടിയിൽ കയറിയിട്ടായിരിക്കും ഫോയിൽ ബാഗ് കടലിനടിയിലേക്ക് ഒളിപ്പിക്കുന്നത്. കടലിന്‍റെ ആഴത്തിലേക്കു പോകാതെയും എന്നാൽ കടലിനു മുകളിലേക്കു വരാതെയും ഈ അലുമിനിയം ഫോയിൽ ബാഗുകൾ ആരുടെയും കണ്ണിൽപെടാതെ താഴ്ന്നുകിടക്കും. ഇത്തരത്തിൽ വൻതോതിൽ മയക്കുമരുന്ന് തീരമേഖലയിൽ എത്തുന്നുണ്ടെന്നാണ് എക്സൈസിനു ലഭിച്ച വിവരം.


തൃശൂരിൽ കഴിഞ്ഞദിവസം ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ മുഖ്യ ഇടപാടുകാരെക്കുറിച്ചുള്ള അന്വേഷണം എക്സൈസ് ഉൗർജിതമാക്കി. ഇവരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. തൃശൂരിന്‍റെ തീരപ്രദേശങ്ങളിൽ മയക്കുമരുന്ന് വ്യാപാരം വൻതോതിൽ വർധിച്ചിട്ടുണ്ടെന്നും എക്സൈസ് അധികൃതർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.