എ.കെ. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം ഇടതുമുന്നണി തീരുമാനിക്കും
എ.കെ. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം ഇടതുമുന്നണി തീരുമാനിക്കും
Friday, November 24, 2017 3:29 PM IST
തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ മന്ത്രിയായി തിരിച്ചെത്തുന്ന കാര്യത്തിൽ ഇടതുമുന്നണി തീരുമാനമെടുക്കട്ടെയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ശശീന്ദ്രനെ മന്ത്രിയാക്കാൻ എൻസിപി നേതൃത്വം തീരുമാനമെടുത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ചു കൂടുതൽ ചർച്ചകൾ നടക്കേണ്ടത് ഇടതുമുന്നണിയിലാണെന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്.

ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് ശശീന്ദ്രന് അനുകൂലമായതിനാൽ അദ്ദേഹം മന്ത്രിയാകുന്നതിൽ എതിർക്കേണ്ടതില്ല. അദ്ദേഹത്തിനെതിരേ ഹൈക്കോടതിയിലുള്ള കേസ് വാദിഭാഗം പിൻവലിക്കുന്ന സാഹചര്യത്തിൽ വേറെ നിയമതടസങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. ഇടതുമുന്നണി യോഗം വിളിച്ച് ഇക്കാര്യം ഉടൻ ചർച്ച ചെയ്യാൻ കണ്‍വീനർ വൈക്കം വിശ്വനു പാർട്ടി സെക്രട്ടേറിയറ്റ് നിർദേശം നൽകി.


സിപിഐയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. മൂന്നാർ വിഷയം ചർച്ചയ്ക്കു വന്നെങ്കിലും അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ എടുത്ത തീരുമാനങ്ങളെ യോഗം സ്വാഗതം ചെയ്തു.

സർക്കാരിന്‍റെ അഭിമാനപദ്ധതിയായ ലൈഫ് പാർപ്പിട പദ്ധതിയെ സംബന്ധിച്ചും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പദ്ധതിയായതിനാൽതന്നെ വേഗക്കുറവുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ യോഗം പാർട്ടിതലത്തിൽ വിളിച്ചുചേർക്കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.