പൊട്ടിക്കുന്നതിനിടെ പാറ വീണു രണ്ടു മരണം
പൊട്ടിക്കുന്നതിനിടെ പാറ വീണു രണ്ടു മരണം
Friday, November 24, 2017 3:29 PM IST
തിരുവനന്തപുരം: അമരവിള മാരായമുട്ടം കോട്ടക്കലിൽ പൊട്ടിക്കുന്നതിനിടെ പാറ അടർന്നുവീണു രണ്ടു പേർ മരിച്ചു. പാറമടയിലെ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവർ സേലം സ്വദേശി സതീഷ് (29), മാരായമുട്ടം ചീനിവിള പുത്തൻവീട്ടിൽ ബിനിൽകുമാർ(23) എന്നിവരാണു മരിച്ചത്.

ലോറിയിൽ പാറ കയറ്റാനെത്തിയ ആറാട്ടുകുഴി സ്വദേശി അനിൽകുമാർ, അരുവിയോട് സ്വദേശി വിജിൽ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും അരുവിയോട് സ്വദേശി ജയൻ, കീഴാറൂർ നെട്ടണി സ്വദേശി അരുണ്‍, കാരക്കോണം സ്വദേശി ജോസ് എന്നിവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനിൽകുമാറിന്‍റെയും വിജിലിന്‍റെയും നില ഗുരുതരമാണ്.


ഇന്നലെ രാവിലെ ഒമ്പതരയോടെ ക്വാറിയിലെ 100 അടി പൊക്കമുള്ള പാറയുടെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. പാറ മണ്ണുമാന്തിയന്ത്രത്തിനു മുകളിലേക്കു പതിച്ചതോടെ ഡ്രൈവർ സതീഷ് തത്ക്ഷണം മരിച്ചു. മണ്ണുമാന്തിയന്ത്രത്തിനു മുകളിൽ പതിച്ച പാറക്കഷണങ്ങൾ തെറിച്ചുവീണാണ് മറ്റുള്ളവർക്കു പരിക്കേറ്റത്. പെരുങ്കടവിള, കുന്നത്തുകാൽ പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ക്വാറിക്കു ലൈസൻസില്ലെന്ന് കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.