തീരദേശത്തെ പുനരധിവാസപ്രവർത്തനങ്ങൾ വേഗത്തിലാവണം: കെസിബിസി
Wednesday, December 6, 2017 3:14 PM IST
കൊച്ചി: ചുഴലിക്കാറ്റും കടൽക്ഷോഭവുംമൂലം ദുരിതത്തിലായ തീരദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നു കെസിബിസി. തീരമേഖലയിലെ ദുരന്തങ്ങളെ ലാഘവത്തോടെ കാണുന്ന പതിവുശൈലി മാറണം. തീരമേഖലയുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനു കേന്ദ്രസർക്കാർ സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണമെന്നും പാലാരിവട്ടം പിഒസിയിൽ നടക്കുന്ന കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.

ദുരന്തത്തിൽ ഇനിയും തിട്ടപ്പെടുത്താൻ കഴിയാത്തവിധം മത്സ്യത്തൊഴിലാളികൾ അകപ്പെടുകയും മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുകയും ചെയ്തു എന്നത് ആശങ്കയും ദുഃഖവും വർധിപ്പിക്കുന്നു. ഉത്തരവാദിത്വപ്പെട്ടവർക്കു കൃത്യസമയത്തു ദുരന്തത്തിന്‍റെ വ്യാപ്തി നിർണയിക്കാനാകാതിരുന്നതു രക്ഷാപ്രവർത്തനങ്ങളുടെ കാര്യക്ഷമതയെ ബാധിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതൽ നേരത്തെ ദുരിതബാധിത മേഖലകളിലെത്തിയിരുന്നെങ്കിൽ വിഷയത്തിന്‍റെ വ്യാപ്തി കൃത്യമായി മനസിലാക്കാനാകുമായിരുന്നു. ദുരന്തവിവരങ്ങൾ ഗൗരവമായി ജനങ്ങളിലേക്കെത്തിക്കുന്നതിൽ മാധ്യമങ്ങൾ നല്ല രീതിയിൽ ഇടപെട്ടു.

ഇപ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി പുനരധിവാസം വേഗത്തിലാക്കുകയാണു വേണ്ടത്. സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സഹായധനം ആശ്വാസകരമാണ്. ഇതു സമയബന്ധിതമായി നടപ്പാക്കണം.

തീരങ്ങളിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മത്സ്യ- തീരദേശ വികസന അഥോറിറ്റി, മറൈൻ എൻഫോഴ്സ്മെന്‍റ, തീരദേശ പോലീസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് തുടങ്ങിയ സംവിധാനങ്ങളെ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനു നടപടികൾ ഉണ്ടാകണം. തീരമേഖലയുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്രസർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണം. ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിക്കും. കേരളത്തിലുണ്ടായതു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ദുരിതത്തിൽ കഴിയുന്ന തീരജനതയുടെ സമഗ്ര വികസനത്തിനുവേണ്ടി കേന്ദ്രവും പുനരധിവാസ പാക്കേജുമായി മുന്നോട്ടുവരണം.


ഓഖി ചുഴലിക്കാറ്റ് അനേകം കുടുംബങ്ങളുടെ ജീവിതസ്വപ്നങ്ങളെയാണു തകർത്തത്. ഒരായുസുകൊണ്ട് അവർ സന്പാദിച്ച ജീവനോപാധികളും പാർപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർന്നടിഞ്ഞു. തീരദേശങ്ങളിലുള്ളവരുടെ ദുഃഖം സഭയുടെയും ദുഃഖമാണ്. ഇനിയും കണ്ടെത്താനാകാത്ത മത്സ്യത്തൊഴിലാളികളുടെ വേദന സഭയുടേതുകൂടിയാണ്. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോടു സഭ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം, സിബിസിഐ പ്രസിഡന്‍റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെസിബിസി സമ്മേളനം ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.