ശബരിമലയിൽ ദർശനത്തിനു മണിക്കൂറുകളുടെ കാത്തുനിൽപ്
ശബരിമലയിൽ ദർശനത്തിനു മണിക്കൂറുകളുടെ കാത്തുനിൽപ്
Saturday, December 9, 2017 2:00 PM IST
ശബരിമല: കഴിഞ്ഞ രണ്ടു ദിവസമായി അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. ഏഴ് മണിക്കൂറിലധികം ക്യൂ നിന്നാണ് പലർക്കും ദർശന സൗകര്യം ലഭിച്ചത്. വെള്ളിയാഴ്ച മുതൽ സന്നിധാനത്തേക്കു തുടങ്ങിയ ഒഴുക്ക് ഇന്നലെയും തുടരുകയായിരുന്നു. പല തവണ അയ്യപ്പഭക്തരെ പന്പയിൽ തടഞ്ഞു. സന്നിധാനത്തെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് കയറ്റിവിട്ടത്. നിലയ്ക്കലിൽ വാഹനങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു.

തുടര്‍ച്ചയായ അവധി ദിവസങ്ങളും ക്രിസ്മസ് പരീക്ഷകള്‍ക്ക് മുന്പുള്ള ആഴ്ചയാണെന്നതും തിരക്കുകൂടാന്‍ കാരണമായി. ഇന്നലെ പുലച്ചെ മുതൽ പന്പയിൽ വടം കെട്ടി നിയന്ത്രിച്ച് ഭക്തജനങ്ങളെ കടത്തിവിട്ടിട്ടും മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ മണിക്കൂറുകളോളം നീണ്ടു. സന്നിധാനത്ത ഭക്തരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ കഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു. മണ്ഡലകാലത്തെ ഏറ്റവും തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അനുഭവപ്പെട്ടത്. തിരക്ക് വര്‍ധിച്ചതോടെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തേക്കുള്ള യാത്ര പോലീസ് തടഞ്ഞു. അപ്പം അരവണ വിറ്റുവരവിലും വർധനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.