പത്തു ദിവസംകൂടി തെരച്ചിൽ
പത്തു ദിവസംകൂടി  തെരച്ചിൽ
Saturday, December 9, 2017 2:56 PM IST
തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായി പത്തുദിനം പിന്നിട്ടിട്ടും നിരവധി മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തീരദേശ മേഖലയിൽ പ്രതിഷേധം കൂടുതൽ ശക്തമായി.

ഇതേത്തുടർന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും മൃതദേഹം കരയിൽ എത്തിക്കുന്നതിനും കപ്പലുകൾ ഉപയോഗിച്ചുള്ള തെരച്ചിൽ പത്തു ദിവസം കൂടി തുടരണമെന്നു സംസ്ഥാന സർക്കാർ പ്രതിരോധസേനകളോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം കോസ്റ്റ് ഗാർഡ്, നാവിക, വ്യോമസേനാ വിഭാഗങ്ങൾക്ക് അടിയന്തര സന്ദേശമയച്ചു.

രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ടു തീരദേശമേഖലയിൽ ഇന്നലെയും ശക്തമായ പ്രതിഷേധം അലയടിച്ചു. പൊഴിയൂർ തീരത്തു നിന്നു കാണാതായവർക്കുള്ള തെരച്ചിൽ മന്ദഗതിയിലായതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ഉപരോധത്തത്തുടർന്ന് തിരുവനന്തപുരം -കന്യാകുമാരി റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി തെരച്ചിലിനുള്ള ക്രമീകരണം ഉറപ്പാക്കിയതോടെയാണ് ഉപരോധം അവസാനിച്ചത്.

നേവിയും കോസ്റ്റ് ഗാർഡും ആവശ്യമായ കപ്പലുകൾ ഉപയോഗിച്ച് ആഴക്കടലിൽ തെരച്ചിൽ നടത്തുന്നതിൽ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്നു ചീഫ് സെക്രട്ടറി വിവിധ സേനാ വിഭാഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു. കപ്പലിനു പുറമേ നേവിയുടെയും കോസ്റ്റ് ഗാർഡിന്‍റെയും ബോട്ടുകളിലും മത്സ്യത്തൊഴിലാളികളെയും തെരച്ചിലിനായി ഉൾപ്പെടുത്തണം. കോസ്റ്റ് ഗാർഡും നേവിയും ആവശ്യപ്പെട്ടാൽ ജില്ലാ ഭരണസംവിധാനം ഒരുദ്യോഗസ്ഥനെ തെരച്ചിലിനുള്ള കപ്പലിൽ നിയോഗിക്കണം.


രക്ഷപ്പെടുന്നവരെചികിത്സി ക്കുന്നതിനും മൃതശരീര ങ്ങൾ സൂക്ഷിക്കുന്നതിനും പ്രധാന തീരപ്രദേശ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കും. വിഴിഞ്ഞം, പൊഴിയൂർ, പൂന്തുറ ഭാഗങ്ങളിൽ മറൈൻ എൻഫോഴ്സ്മെന്‍റ് നിരീക്ഷണം ശക്തിപ്പെടുത്തണം.
പത്തു ദിവസം കഴിഞ്ഞതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി തുടർനിർദേശങ്ങൾ നൽകുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നാവികസേന, കോസ്റ്റ് ഗാർഡ്, വ്യോമസേനാ വിഭാഗങ്ങളുടെ പ്രധാന ഉദ്യോഗസ്ഥരുമായി ചീഫ് സെക്രട്ടറി ഫോണിൽ സംസാരിച്ചു.

ഇന്നലെ ഫിഷറീസ് മെറൈൻ എൻഫോഴ്സ്മെന്‍റ് നടത്തിയ തെരച്ചിലിൽ ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹംകൂടി ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു. അടിമലത്തുറ ഷിബു ഹൗസിൽ ദേവദാസിന്‍റെ മകൻ സേസിലിന്‍റെ(50) മൃതദേഹമാണു തിരിച്ചറിഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ടു മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.