ഓഖി: മൂന്നു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു, മരണസംഖ്യ 43
ഓഖി: മൂന്നു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു, മരണസംഖ്യ 43
Sunday, December 10, 2017 3:24 PM IST
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് 11 ദിവസം പിന്നിട്ടപ്പോൾ മരിച്ചവരുടെ എണ്ണം 43 ആയി. നാവിക- തീരസംരക്ഷണ സേനകൾ നടത്തിയ തെരച്ചിലിൽ ഇന്നലെ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തോടെയാണിത്. മിനിക്കോയ് ദ്വീപിനു സമീപത്തെ കടലിൽ നിന്നാണ് ഇന്നലെ ആദ്യ മൃതദേഹം ലഭിച്ചത്. ഇവിടെനിന്നു കണ്ടെത്തിയ മൃതദേഹവുമായി തീരസംരക്ഷണ സേനയുടെ കപ്പലായ സമാർ ഇന്നു വിഴിഞ്ഞത്തെത്തും. രണ്ടാമത്തെ മൃതദേഹം കൊച്ചി തീരത്തുനിന്നാണു കണ്ടെത്തിയത്.

ഇന്നലെ 260 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു കരയ്ക്കെത്തിക്കാനായി. ഇതിൽ 40 പേർ മലയാളികളാണ്. ലക്ഷദ്വീപ് ഭാഗത്തു കുടു ങ്ങിക്കിടന്നവരെയാണ് ഇന്നലെ കൊച്ചിയിൽ എത്തിച്ചത്. തിരിച്ചറിയാനാകാത്ത വിധം കടലിൽ മനുഷ്യന്‍റെ ശരീരഭാഗങ്ങൾ ഒഴുകിനടക്കുന്നത് ഏറെ ഭീതി പരത്തുന്നുണ്ടെന്നാണു രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾ പറയുന്നത്.

സംസ്ഥാനത്തുനിന്നു കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം സംബന്ധിച്ചു കൃത്യമായ വിവരം നടത്താൻ ഇന്നലെയും സർക്കാരിനു കഴിഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.