പഞ്ചായത്ത് ജീവനക്കാരൻ തോക്കുമായി പിടിയിൽ
Monday, December 11, 2017 1:53 PM IST
ചാരുംമൂട് : സ്ത്രീകൾക്കു നേരെ ആക്രമണം നടത്തിയ കേസിൽ പഞ്ചായത്ത് ജീവനക്കാരനെ കൈത്തോക്കുമായി പോലീസ് പിടികൂടി.

പത്തനംതിട്ട ജില്ലയിലെ ഒരു പഞ്ചായത്തിലെ ക്ലാർക്കായിരുന്ന നൂറനാട് പാലമേൽ കൂടശനാട് ശ്രീ വിഹാറിൽ വിനീതി(38)നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. പത്തനംതിട്ട ജില്ലയിൽ ചില കേസുകളിൽ പ്രതിയാണെന്നും അതിന്‍റെ പേരിലാണ് സസ്പെൻഷനിലായതെന്നും പോലീസ് പറഞ്ഞു .

മൂന്നിന് രാവിലെ പത്തോടെ കുടശനാട് അറയ്ക്കൽ ജംഗ്ഷനിൽ ബസ് കാത്തുനിന്ന അയൽവാസികളായ സ്ത്രീകളെയും കുട്ടിയെയും ആക്രമിച്ചതായി പരാതിയുണ്ടായിരുന്നു. സ്ത്രീകളുടെ ബഹളംകേട്ടു നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. സ്ത്രീകൾ നൂറനാട് പോലീസിൽ പരാതി നൽകി.

ഇന്നലെ വൈകുന്നേരം നാലോടെ ഇയാൾ വീടിനു സമീപം ഉണ്ടെന്നറിഞ്ഞു പോലീസ് പിടികൂടാനെത്തി. ഓടിപ്പോകാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ ഉത്തരേന്ത്യൻ നിർമിത കൈത്തോക്ക് കണ്ടെടുത്തു. പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും ബഹളം കൂട്ടിയതായി പോലീസ് പറയുന്നു.


പരിക്കേറ്റ സ്ത്രീകളും കുട്ടിയും നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാഴ്ച മുന്പ് ഇവരുടെ വീടിനു നേരെ അക്രമം നടത്തിയതിനു പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണു സ്ത്രീകളെ ആക്രമിക്കാൻ കാരണമെന്നു പോലീസ് പറയുന്നു.

പിടിച്ചെടുത്ത തോക്ക് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കുമെന്നു പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
നൂറനാട് എസ്ഐ വി. ബിജു, എഎസ്ഐ പൊന്നപ്പൻ, സിവിൽ പോലീസ് ഓഫീസർമാരായ രാജേന്ദ്രൻ, രാധാകൃഷ്ണൻ ആചാരി, രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.