കുട്ടനാട് : കാർഷികവായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കർഷകരെ കുറ്റവാളികളെപ്പോലെ കാണാതെ, അവരെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കണമെന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ. എല്ലാം നഷ്ടപ്പെടുന്നുവെന്ന ആധിയോടെ കഴിയുന്ന കർഷകരുടെ കടങ്ങൾ ഏറ്റെടുക്കാൻ സർക്കാർ തയാറാകണം. ചില ബാങ്കുകൾ 55 ശതമാനംവരെ കാർഷികവായ്പ എഴുതിത്തള്ളാൻ തയാറായിട്ടുണ്ട്. മറ്റ് ബാങ്കുകളും ഈ നയം സ്വീകരിക്കണം. ബാക്കിവരുന്ന 45 ശതമാനം തുക സംസ്ഥാനസർക്കാർ കൂടി നൽകി കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കണം.
ഈതുകയ്ക്കുള്ള കാർഷികപദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ച് ഈ തുക വീണ്ടെടുക്കാൻ സംസ്ഥാനസർക്കാരിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളിലെ കടബാദ്ധ്യതയിലായ കർഷകരുടെ സമ്മേളനം മാന്പുഴക്കരി വികസന സമിതി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ.തോമസ് പീലിയാനിക്കൽ. കുട്ടനാട് വികസനസമിതി ഡയറക്ടർ ബോർഡ് മെന്പർ ജോസി കുര്യൻ പുതുമന അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സെക്രട്ടറി ജോസ് ജോണ്‍ വെങ്ങാന്തറ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ജനറൽ കണ്‍വീനർ ഒൗസേപ്പച്ചൻ ചെറുകാട് ജോയിന്റ് കണ്‍വീനർമാരായ നൈനാൻ തോമസ് മുളപ്പാൻമഠം, സി. റ്റി. തോമസ് കാച്ചാംകോടം, മോഡി തോമസ്, ശിവൻ തുണ്ടിയിൽ, സണ്ണിച്ചൻ കക്കാട്ടുപറന്പിൽ , ജിജോ നെല്ലുവേലി, ബാബു വടക്കേക്കളം, ജയിംസ് കല്ലുപാത്ര, തോമാച്ചൻ വടുതല തേവലക്കാട്, അഗസ്റ്റിൻ മുടന്താഞ്ഞലി, അലക്സാണ്ട ർ പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
വിവിധ പാടശേഖരസമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 20 ന് സെക്രട്ടേറിയറ്റ് പടിക്കൽ കർഷകപ്രതിഷേധമാർച്ചും ധർണയും നടത്തുകയും തുടർന്ന് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകുകയും ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.