ഓഖി ചുഴലിക്കാറ്റ്: ഒരു മൃതദേഹംകൂടി തിരിച്ചറിഞ്ഞു
Friday, December 15, 2017 2:36 PM IST
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരണമടഞ്ഞ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി തിരിച്ചറിഞ്ഞു. പൊഴിയൂർ സൗത്ത് കൊല്ലംകോട്, ഫിഷർമെൻ കോളനിയിൽ അലക്സാണ്ടറി(35) നെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

ഇന്നലെ കടലിൽ നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ല. നേവിയുടെയും കോസ്റ്റ് ഗാർഡിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തെരച്ചിലുകൾ നടത്തുന്നു. ദുരന്തമുണ്ടായി ആഴ്ചകൾ പിന്നിട്ടിട്ടും നിരവധി മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താൻ ബാക്കിയാണ്.


രാജ്യാന്തര തലത്തിലുള്ള തെരച്ചിലിനുള്ള ക്രമീകരണം വേണമെന്ന ആവശ്യവും ശക്തമായി. ശക്തമായ ചുഴലിക്കാറ്റിൽ മറ്റു രാജ്യങ്ങളുടെ തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ എത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ രാജ്യാന്തര ഇടപെടൽ ആവശ്യമാണ്. ഒമാൻ തീരത്ത് മൃതദേഹം കണ്ടെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഒമാനിലെ ഇന്ത്യൻ അംബാസഡറുമായി ബന്ധപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.