കണ്ണൂർ ഐഎസ് കേസിൽ എൻഐഎ അന്വേഷണം
കണ്ണൂർ ഐഎസ് കേസിൽ എൻഐഎ അന്വേഷണം
Sunday, December 17, 2017 12:07 PM IST
കൊച്ചി: കണ്ണൂർ ഐഎസ് കേസിൽ എൻഐഎ അന്വേഷണം തുടങ്ങി. കേസിൽ നേരത്തേ കണ്ണൂർ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു പേരെത്തന്നെ പ്രതികളാക്കിയാണ് എറണാകുളം എൻഐഎ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.

ചക്കരക്കല്ല് മുണ്ടേരി ബൈത്തുൽ ഫർസാനയിൽ മിഥിലാജ്(26), വളപട്ടണം ചെക്കികുളം പണ്ടാര വളപ്പിൽ വീട്ടിൽ കെ.വി. അബ്ദുൾ റസാഖ്(24), തലശേരി ചേറ്റംകുന്ന് സൈനാസിൽ മനാഫ് റഹ്മാൻ(42), മുണ്ടേരി പടന്നോട്ട്മൊട്ട എം.വി. ഹൗസിൽ എം.വി. റാഷിദ് (24), തലശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖിൽ യു.കെ. ഹംസ (57) എന്നിവരാണ് പ്രതികൾ. കണ്ണൂരിലെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേർ ഐഎസിൽ ചേർന്നതായി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നേരത്തേ വളപട്ടണം പോലീസ് കേസെടുത്തത്.


യു.കെ. ഹംസ എന്ന ബിരിയാണി ഹംസയ്ക്കു കേസിൽ നിർണായക പങ്കുള്ളതായി പോലീസ് പറഞ്ഞിരുന്നു. സിറിയയിലേക്കു പോയവരിൽ ചിലർ കൊല്ലപ്പെട്ടതായും പോലീസ് നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.