തോമസ് ചാണ്ടി: രേഖകൾ നൽകണമെന്ന ഹർജിയിൽ കളക്ടറുടെ നിലപാട് ആരാഞ്ഞു
തോമസ് ചാണ്ടി: രേഖകൾ നൽകണമെന്ന ഹർജിയിൽ 
കളക്ടറുടെ നിലപാട് ആരാഞ്ഞു
Thursday, January 4, 2018 2:08 AM IST
കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കന്പനി റിസോർട്ടിനുവേണ്ടി നിലം നികത്തിയെന്ന ആരോപണത്തിനു കാരണമായ രേഖകൾ ലഭിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കന്പനി നൽകിയ ഹർജിയിൽ ഹൈക്കോടതി ആലപ്പുഴ ജില്ലാ കളക്ടറുടെ നിലപാടു തേടി.

നിലം നികത്തൽ ആരോപണത്തെത്തുടർന്ന് കളക്ടർ ഹിയറിംഗിനു നോട്ടീസ് നൽകിയിരുന്നു. ലീലാമ്മ ഈശോയെന്ന വ്യക്തിയുടെ ഭൂമിയിലെ നിലം നികത്തിയതുമായി ബന്ധപ്പെട്ടാണു നോട്ടീസ് നൽകിയതെന്നും പുറംബണ്ടിലെ ഭൂമി കന്പനിയുടേതല്ലെന്നും ഹർജിയിൽ പറയുന്നു.
സമീപവാസികൾക്കൊപ്പം കന്പനിയും ഭൂവുടമയുടെ അനുമതിയോടെ ഭൂമി പാർക്കിംഗിന് ഉപയോഗിക്കുന്നുണ്ട്. ഡിസംബർ 15ന് നടത്തിയ ഹിയറിംഗിൽ ഭൂമിയിൽ സർവേ നടത്തി റിപ്പോർട്ട് തയാറാക്കിയെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും കന്പനിയെ അറിയിച്ചു. കന്പനിയുടെ അറിവോ വിശദീകരണമോ ഇല്ലാതെയാണു റിപ്പോർട്ട് തയാറാക്കിയത്.


നിലം നികത്തലുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും റിപ്പോർട്ടിന്‍റെ പകർപ്പാണ് ലഭിച്ചത്. അന്തിമ ഹിയറിംഗ് ഇന്നാണ്. രേഖകൾ നൽകാൻ കളക്ടർക്കു നിർദേശം നൽകണമെന്നും കന്പനിയുടെ ഹർജി തീർപ്പാക്കുന്നതുവരെ നടപടി നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കന്പനി മാനേജിംഗ് ഡയറക്ടർ മാത്യു ജോസഫാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാണ് നിലം നികത്തിയത്, എവിടെയാണു നിലം നികത്തിയത്, നിലം നികത്തലുമായി കന്പനിയെ എങ്ങനെ ബന്ധപ്പെടുത്തി, അനധികൃത നിലം നികത്തലിന്‍റെ സ്വഭാവം എന്താണ്, ഔദ്യോഗിക രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടോ, നിലം നികത്തലിനെതിരേ അന്വേഷണം നടന്നിട്ടുണ്ടോ, ആരോപണത്തെത്തുടർന്ന് സ്ഥലപരിശോധന നടത്തിയോ തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് കന്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.