ദൗത്യങ്ങളോടൊപ്പം കൃപകളും ദൈവം നല്കും: മാർ അത്തിക്കളം
ദൗത്യങ്ങളോടൊപ്പം കൃപകളും ദൈവം നല്കും: മാർ അത്തിക്കളം
Saturday, January 13, 2018 1:43 AM IST
കൊച്ചി: സഭയുടെ ഉത്തരവാദിത്തങ്ങൾ ഏല്പിക്കുന്ന ദൈവം അതു ദൈവഹിതപ്രകാരം നിർവഹിക്കാനുള്ള കൃപകളും നൽകുമെന്നു നിയുക്ത സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളം.

സാധാരണക്കാരനായ മനുഷ്യനാണു ഞാൻ. ഒരു മാസം മുന്പാണു മേജർ ആർച്ച്ബിഷപ് ഇടയദൗത്യത്തെക്കുറിച്ച് അറിയിക്കുന്നത്. മാർ നീലങ്കാവിലും മാർ ചിറയത്തും വളർത്തിയ സാഗർ രൂപതയുടെ മെത്രാനായി ചുമതലയേൽക്കുന്പോൾ പ്രതീക്ഷകൾ സാർഥകമാകാൻ പ്രാർഥനകൾ അനിവാര്യമാണ്. ഉത്തരേന്ത്യയിൽ പ്രേഷിതപ്രവർത്തനങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും നാം പ്രാർഥിക്കേണ്ടതുണ്ട്. പുതിയ നിയോഗത്തിലേക്കു കൈപിടിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മാർ അത്തിക്കളം പറഞ്ഞു.

1958 ജൂലൈ അഞ്ചിന് ചങ്ങനാശേരി അതിരൂപതയിലെ മങ്കൊന്പ് ചതുർഥ്യാകരി അത്തിക്കളത്തിൽ പൗലോസ്-അന്നമ്മ ദന്പതികളുടെ മകനായി ജനിച്ചു. നാല്പതു വർഷമായി കടുവാ ക്കുളം ഇടവകയിലെ ചിങ്ങവന ത്താണ് നിയുക്ത ബിഷപ്പിന്‍റെ കുടുംബം താമസിക്കുന്നത്. പള്ളം സിഎംഎസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എംഎസ്ടി സമൂഹത്തിന്‍റെ ദീപ്തി മൈനർ സെമിനാരിയിലായിരുന്നു വൈദികപഠനം. പൂനമല്ലി സേക്രഡ് ഹാർട്ട് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മംഗലാപുരം സെന്‍റ് ജോസഫ്സ് സെമിനാരിയിൽ ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി 1984 മാർച്ച് 22നു പൗരോഹിത്യം സ്വീകരിച്ചു.


ഉജ്ജൈൻ രൂപതയിലെ ഹർഷോദാൻ, ബർനഗർ, രാജ്ഘട്ട് എന്നിവിടങ്ങളിൽ അസിസ്റ്റന്‍റ് വികാരിയായി ശുശ്രൂഷ ചെയ്തു. മൈസൂർ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ ബിരുദവും ജറൂസലമിൽനിന്നു ബിബ്ലിക്കൽ തിയോളജിയിൽ ലൈസൻഷ്യേറ്റും റോമിലെ അഗസ്റ്റീനിയൻ യൂണിവേഴ്സിറ്റിയിൽനിന്നു പട്രോളജിയിൽ ഡോക്ടറേറ്റും നേടി.

ഉജ്ജൈൻ രൂപത മൈനർ സെമിനാരിയിൽ അധ്യാപകനായും ഫിനാൻസ് ഓഫീസറായും എംഎസ്ടി സമൂഹത്തിന്‍റെ മൈനർ സെമിനാരിയിൽ അധ്യാപകനായും സേവനം ചെയ്ത നിയുക്തമെത്രാൻ, മാണ്ഡ്യ ജീവൻജ്യോതിയിൽ മിഷണറി ഓറിയന്‍റേഷൻ കോഴ്സിന്‍റെ ഡയറക്ടറായും, റൂഹാലയ മേജർ സെമിനാരിയിൽ പട്രോളജി പ്രഫസറായും റെക്ടറായും സേവനം ചെയ്തു.

എംഎസ്ടി ഡയറക്ടർ ജനറലായിരുന്നു. ഭോപ്പാലിലുള്ള നിർമൽ ജ്യോതി മെന്‍റൽ ഹെൽത്ത് പ്രോഗ്രാം ഡയറക്ടറായും ഭോപ്പാലിലെ സീറോ മലബാർ വിശ്വാസി സമൂഹത്തിന്‍റെ പ്രീസ്റ്റ്-ഇൻ-ചാർജ് ആയും സെൻട്രൽ ഇന്ത്യ സീറോ മലബാർ കോ ഓർഡിനേറ്ററായും സേവനം ചെയ്യുന്നതിനിടെയാണു സാഗർ രൂപതയുടെ പുതിയ മെത്രാനായി നിയമിതനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.