കൂപ്പുകൈകളുമായി നെല്ലിക്കുന്നേൽ കുടുംബം
കൂപ്പുകൈകളുമായി നെല്ലിക്കുന്നേൽ കുടുംബം
Saturday, January 13, 2018 1:43 AM IST
ചെറുതോണി: റവ. ഡോ. ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് അതിരറ്റ സന്തോഷത്തോടെയും ഒപ്പം ദൈവത്തിനു നന്ദിപറഞ്ഞും മരിയാപുരത്ത് കുടുംബവീട്ടിൽ നെല്ലിക്കുന്നേൽ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ഒത്തുകൂടി. മകനെ ദൈവം ഭരമേല്പിച്ച ഉത്തരവാദിത്വത്തിൽ പൂർണവിശ്വസ്തതയും വിജയവും കൈവരിക്കട്ടെയെന്ന പ്രാർഥനയുമായാണ് മാതാവ് മേരി വീട്ടിലെ തിരുഹൃദയ രൂപത്തിനു മുന്നിൽ കൈകൂപ്പിയത്.

ഏറ്റവും നിസാര കാര്യങ്ങൾപോലും പൂർണമായ ഗൗരവത്തോടെ പൂർത്തീകരിക്കണമെന്ന വാശിക്കാരനാണ് മകൻ ചെറുപ്പംമുതലേയെന്ന് അമ്മ പറയുന്നു. ശാന്തപ്രകൃതക്കാരനും പരോപകാരിയുമാണെന്ന് അയൽവാസികളും പറഞ്ഞു. മകന്‍റെ ദൈവനിയോഗം നേരിൽകാണാൻ പിതാവിനു സാധിച്ചില്ലെന്ന ദുഃഖം മാത്രമേ നിയുക്ത മെത്രാന്‍റെ മാതാവിനുള്ളൂ. സന്തോഷംകൊണ്ടു വാക്കുകൾ പുറത്തേക്കു വരാതെ അവർ വിതുന്പുകയായിരുന്നു. മരിയാപുരം നിവാസികളും ഇടവകയും അടക്കാനാവാത്ത സന്തോഷത്തിലാണ്. തങ്ങളുടെ ഇടവകയിൽനിന്നും ഒരു മെത്രാനുണ്ടായതിൽ സന്തോഷവും ദൈവത്തിനു നന്ദിയുമർപ്പിക്കുകയാണിവർ.

നെല്ലിക്കുന്നേലച്ചന്‍റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ രാജി ജോർജ് കട്ടപ്പനയിൽ ബിസിനസ് നടത്തുന്നു. രണ്ടാമത്തെ സഹോദരൻ ഫാ. മാത്യു നെല്ലിക്കുന്നേൽ സിഎസ്ടി പഞ്ചാബ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യലാണ്. ഇളയ സഹോദരി സിസ്റ്റർ ടെസീന എസ്എബിഎസ് മുളകരമേട് എസ്എബിഎസ് മഠത്തിലെ മദർ സുപ്പീരിയറാണ്. ഇവരുടെ ഇരട്ടസഹോദരനായ അനീഷ് ജോർജ് മരിയാപുരത്ത് കുടുംബവീട്ടിലാണ്. മാതാവ് അനീഷിനോടൊപ്പമാണ്. 2014-ലായിരുന്നു പിതാവ് വർക്കിയുടെ വിയോഗം.

നിയുക്ത മെത്രാൻ റവ. ഡോ. ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി മരിയാപുരം നെല്ലിക്കുന്നേൽ വർക്കി - മേരി ദന്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമനായി 1973 മാർച്ച് 22-നാണു ജനിച്ചത്. മരിയാപുരം സെന്‍റ് മേരീസ് ഹൈസ്കൂളിൽ ഒന്നുമുതൽ പത്തുവരെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മരിയാപുരം സെന്‍റ് മേരീസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന ഫാ. സേവ്യർ വെള്ളാരംകാട്ടിലിന്‍റെ അനുമതിയോടെ കോതമംഗലം രൂപത മൈനർ സെമിനാരിയിൽചേർന്നു വൈദികപഠനം ആരംഭിച്ചു.

തുടർന്നു കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽനിന്നും വൈദികപഠനം പൂർത്തിയാക്കി. 1998 ഡിസംബർ 30-ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.

തുടർന്ന് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻസ്, വാഴക്കുളം സെന്‍റ് ജോർജ്, തൊടുപുഴ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളികളിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചു. പിന്നീട് റോമിലെ അക്വീനാസിൽനിന്നും തത്വശാസ്ത്രത്തിൽ (ഫിലോസഫി) ഡോക്ടറേറ്റെടുത്തു. മാവടി പള്ളിയിൽ ചുരുങ്ങിയകാലം വികാരിയായും സേവനമനുഷ്ഠിച്ചു.


2007 മുതൽ 2010 വരെ ഇടുക്കി രൂപത ചാൻസലറായും ബിഷപ്പിന്‍റെ സെക്രട്ടറിയായും അതോടൊപ്പം മതബോധന ഡയറക്ടറായും സേവനംചെയ്തു. 2010 മുതൽ 2017 വരെ ആലുവ പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ പ്രഫസറായും സേവനമനുഷ്ഠിച്ചു. 2015 മുതൽ സെമിനാരിയിലെ തത്വശാസ്ത്രത്തിന്‍റെ ഡീനായും പ്രവർത്തിച്ചു. തിരികെ രൂപതയിലെത്തിയ അദ്ദേഹം 2017 മേയ് മുതൽ ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറിയായും പൈനാവ് സെന്‍റ് തോമസ് ഇടവക വികാരിയായും സേവനമനുഷ്ഠിക്കുകയായിരുന്നു.


ഇടുക്കിക്കു യോഗ്യനായ പിന്തുടർച്ചക്കാരൻ

ചെറുതോണി: കോതമംഗലം രൂപത വിഭജിച്ച് 2003 മാർച്ച് രണ്ടിനു രൂപീകൃതമായ ഇടുക്കി രൂപതയ്ക്ക് റവ. ഡോ. ജോണ്‍ നെല്ലിക്കുന്നേലിലൂടെ ലഭിച്ചിരിക്കുന്നതു യോഗ്യനായ പിന്തുടർച്ചക്കാരനെ. പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഒന്നരപതിറ്റാണ്ടുകൊണ്ടു രൂപതയുടെ ആത്മീയ, സാമൂഹിക, സാന്പത്തിക മേഖലയിൽ വൻ നേട്ടങ്ങളാണുണ്ടാക്കിയത്.

2003 ജനുവരി 15-ന് ഇടുക്കി രൂപത സ്ഥാപിച്ചെങ്കിലും മാർച്ച് രണ്ടിനാണ് ഒൗദ്യോഗികമായി നിലവിൽവന്നത്. സ്റ്റേഷൻ പള്ളികൾ ഉൾപ്പെടെ 110 പള്ളികളാണ് അന്നുണ്ടായിരുന്നത്. ഇന്നത് 51 സ്റ്റേഷൻ പള്ളികളും വൈദികർ താമസിച്ചു ശുശ്രൂഷചെയ്യുന്ന 105 ഇടവകകളും ഉൾപ്പെടെ 156 ആരാധനാകേന്ദ്രങ്ങളായി. കോതമംഗലം, കാഞ്ഞിരപ്പള്ളി, പാല രൂപതകളാണ് അതിർത്തി രൂപതകൾ. രൂപത സ്ഥാപിക്കുന്പോൾ 68 വൈദികരുണ്ടായിരുന്ന ഇടുക്കി രൂപതയിൽ ഇന്ന് 186 വൈദികർ ശുശ്രൂഷ ചെയ്യുന്നു. 2,66,500 വിശ്വാസികളുമുണ്ട്.

31 വ്യത്യസ്ഥ സന്യാസിനി സമൂഹങ്ങളിലായി 151 സന്യാസ മഠങ്ങൾ രൂപതയിലുണ്ട്. 13 സന്യാസസഭാ സമൂഹങ്ങൾ രൂപതയിൽ പ്രവർത്തിക്കുന്നു. സന്യാസിനി സമൂഹങ്ങളുടെ നാലു പ്രോവിൻഷ്യൽ ഹൗസുകളും ഇടുക്കി രൂപതയിലുണ്ട്.

കോതമംഗലം രൂപത വിഭജിക്കുന്പോൾ മുരിക്കാശേരി പാവനാത്മ കോളജ്, നെടുങ്കണ്ടം കരുണ ആശുപത്രി, അടിമാലി പാസ്റ്ററൽ സെന്‍റർ, കരിന്പനിലെ മെഡിക്കൽ സെന്‍റർ, അടിമാലി ജ്യോതിസ് ഐടിസി എന്നിവയാണ് ഇടുക്കി രൂപതയ്ക്കു കൈമാറിയത്. ഇപ്പോൾ ഈ സ്ഥാപനങ്ങൾ വികസിപ്പിച്ചും പുതുക്കിപ്പണിതും വിസ്തൃതമാക്കിയിട്ടുണ്ട്.

കരിന്പനിൽ ഇടുക്കി ബിഷപ്സ് ഹൗസും പാസ്റ്ററൽ സെന്‍ററും സ്ഥാപിച്ചു. വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രൽ, മാർ എഫ്രേം മൈനർ സെമിനാരി, മുരിക്കാശേരി മാർസ്ലീവ കോളജ്, അടിമാലി പ്രീസ്റ്റ് ഹോം, കരിന്പൻ ടൗണിൽ ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവയും സ്ഥാപിച്ചു. മരിയാപുരം സെന്‍റ് മേരീസ്, മാങ്കുളം സെന്‍റ് മേരീസ് സ്കൂളുകൾ ഹയർ സെക്കൻഡറികളായി ഉയർത്തി. ഒട്ടുമിക്ക ഇടവകകളും ദേവാലയങ്ങളും പള്ളിമുറികളും പാരീഷ് ഹാളും നവീകരിച്ചിട്ടുണ്ട്.

ബിജു കലയത്തിനാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.