സീറോ മലബാർ സഭയ്ക്കു പുതിയ രണ്ടു മെത്രാന്മാർ
സീറോ മലബാർ സഭയ്ക്കു പുതിയ രണ്ടു മെത്രാന്മാർ
Saturday, January 13, 2018 2:03 AM IST
കൊച്ചി: മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയുടെ രജതജൂബിലി നിറവിലെത്തിയ സീറോ മലബാർ സഭയ്ക്കു രണ്ടു മെത്രാന്മാർകൂടി. ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി മാർ ജോണ്‍ നെല്ലിക്കുന്നേൽ (44) നിയമിതനായി. എംഎസ്ടി സമൂഹാംഗമായ മാർ ജയിംസ് അത്തിക്കളം (59) മധ്യപ്രദേശിലെ സാഗർ രൂപതയുടെ മെത്രാനാകും. റവ. ഡോ. ജോണ്‍ നെല്ലിക്കുന്നേലിന്‍റെ മെത്രാഭിഷേകം ഏപ്രിൽ അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിന് ഇടുക്കി കത്തീഡ്രലിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
മാർ ജയിംസ് അത്തിക്കളത്തിന്‍റെ മെത്രാഭിഷേകം പിന്നീടു തീരുമാനിക്കും.

ഇന്നലെ വൈകുന്നേരം 4.30നു സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ സിനഡിലെ മെത്രാന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. ഇതേസമയം വത്തിക്കാനിലും നിയമനം പ്രസിദ്ധപ്പെടുത്തി. കൂരിയ ചാൻസലർ റവ. ഡോ. ആന്‍റണി കൊള്ളന്നൂർ നിയുക്തമെത്രാന്മാരെ പരിചയപ്പെടുത്തി.

ഇടുക്കി മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ75 വയസ് തികഞ്ഞതിനെത്തുടർ ന്നു വിരമിക്കുന്ന ഒഴിവിലാണു മാർ നെല്ലിക്കുന്നേൽ നിയമിതനായത്. വിരമിച്ച സാഗർ രൂപത അധ്യക്ഷൻ മാർ ആന്‍റണി ചിറയത്തിന്‍റെ പിൻഗാമിയാണു മാർ അത്തിക്കളം. നിയുക്തമെത്രാന്മാരെ മേജർ ആർച്ച്ബിഷപ് സ്ഥാനചിഹ്നമായ മാലയും മോതിരവും അണിയിച്ചു.


മാർ നെല്ലിക്കുന്നേലിനെ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലും മാർ അത്തിക്കളത്തെ മാർ ആന്‍റണി ചിറയത്തും അരപ്പട്ട അണിയിച്ചു. കോതമംഗലം മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലും സാഗർ മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിലും പുതിയ മെത്രാന്മാർക്കു ബൊക്കെകൾ നൽകി.

ഇടുക്കി രൂപതാംഗമായ മാർ ജോണ്‍ നെല്ലിക്കുന്നേൽ പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്. ചങ്ങനാശേരി അതിരൂപതയിലെ മങ്കൊ ന്പ് ചതുർത്യാകരി അത്തിക്കളം പൗലോസ്-അന്നമ്മ എന്നിവരുടെ മകനാണ് എംഎസ്ടി സമൂഹാംഗമായ മാർ ജയിംസ് അത്തിക്കളം. 40 വർഷമായി കോട്ടയം ചിങ്ങവനത്താണ് അദ്ദേഹത്തി ന്‍റെ കുടുംബം.

ഇതോടെ സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ എണ്ണം 64 ആയി. വിദേശത്തെ മൂന്ന് ഉൾപ്പെടെ സഭയിൽ ആകെ 34 രൂപതകളുണ്ട്. കാനഡയിൽ മിസിസാഗ ആസ്ഥാനമായി എക്സാർക്കേറ്റും ന്യൂസിലൻഡിലും യൂറോപ്പിലും അപ്പസ്തോലിക് വിസിറ്റേറ്റർമാരുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.