ശ്രീജീവിന്‍റെ കസ്റ്റഡി മരണം : സിബിഐ അന്വേഷണം വരെ നിരാഹാരം തുടരുമെന്ന് ശ്രീജിത്ത്
ശ്രീജീവിന്‍റെ കസ്റ്റഡി മരണം : സിബിഐ അന്വേഷണം വരെ  നിരാഹാരം തുടരുമെന്ന് ശ്രീജിത്ത്
Tuesday, January 16, 2018 2:23 AM IST
തിരുവനന്തപുരം: ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആരംഭിക്കും വരെ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം തുടരുമെന്നു സഹോദരൻ ശ്രീജിത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അനുരഞ്ജന ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്.

മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ, സിബിഐ അന്വേഷണം, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി എന്നീ കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നു രേഖാമൂലം യാതൊരുറപ്പും കിട്ടിയില്ല. ഇക്കാര്യത്തിൽ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്നു പറയുക മാത്രമാണു ചെയ്തത്.

കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ സാങ്കേതിക തടസമുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരായ നടപടി എടുക്കുന്നതിനു തടസമാകുന്നതു ഹൈക്കോടതിയുടെ സ്റ്റേയാണ്. സ്റ്റേ നീക്കുന്നതിനായി തങ്ങൾ കോടതിയെ സമീപിച്ചാൽ അക്കാര്യത്തിൽ സർക്കാർ പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി ശ്രീജിത്ത് പറഞ്ഞു.


ഇതിനു പുറമെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പരിഹസിക്കുന്നെന്ന ശ്രീജിത്തിന്‍റെ അമ്മ രമണിയുടെ പരാതിയിൽ നടപടി സ്വീകരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്ത് നൽകിയ പരാതിയിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാക്കാലുള്ള ഉറപ്പും നൽകി.

എന്നാൽ, സിബിഐ അന്വേഷണം നടത്താമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കില്ലെന്നും അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും ശ്രീജിത്ത് പറഞ്ഞു. അല്ലെങ്കിൽ, നീതി കിട്ടാൻ വേണ്ടി മരണം വരെ സമരം തുടരുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു. ശ്രീജിത്തിനൊപ്പം റിലേ നിരാഹാരസമരം നടത്താനാണ് തങ്ങളുടെ തീരുമാനമെന്നും സമൂഹമാധ്യമ കൂട്ടായ്മകളുടെ പ്രതിനിധികളും പറഞ്ഞു.

ശ്രീജിത്തിന്‍റെ അമ്മ രമണി, ജസ്റ്റീസ് ഫോർ ശ്രീജിത്ത് കൂട്ടായ്മയുടെ പ്രതിനിധി ആതിര, സനൽ കളത്തിങ്കൽ, വിപിൻ ഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.