മുഖ്യമന്ത്രിക്കു പാർട്ടി സമ്മേളനത്തിരക്ക് ; മന്ത്രിസഭായോഗം 15 മിനിറ്റ് മാത്രം
മുഖ്യമന്ത്രിക്കു പാർട്ടി സമ്മേളനത്തിരക്ക് ; മന്ത്രിസഭായോഗം 15 മിനിറ്റ് മാത്രം
Wednesday, January 17, 2018 1:52 AM IST
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലമർന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസൗകര്യത്തെ തുടർന്ന് ഇന്നലെ മന്ത്രിസഭാ യോഗം ചേർന്നത് വെറും 15 മിനിറ്റ്. ഇന്നു ചേരേണ്ട പതിവു മന്ത്രിസഭാ യോഗം ഇന്നലെ ചേർന്നപ്പോൾ പരിഗണിച്ചതു അജൻഡയിലെ നാല് ഇനങ്ങൾ മാത്രം. സമ്മേളനം തുടങ്ങുമ്പോൾ നടത്തുന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ മിനിറ്റുകൾ കൊണ്ട് അംഗീകരിച്ചു. സാധാരണയായി ഗവർണറുടെ നയപ്രഖ്യാപനം മന്ത്രിസഭയിൽ വായിക്കണമെന്നാണു ചട്ടം.

എന്നാൽ, ഒന്നോ രണ്ടോ പോയിന്‍റുകൾ മന്ത്രിമാരുടെ അറിവിലേക്കു മാത്രം അറിയിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ വിവിധ ജില്ലകളിൽ പതാക ഉയർത്തേണ്ട മന്ത്രിമാരുടെ വിവരം, ഓഖി ദുരന്ത ബാധിതർക്കു വിതരണം ചെയ്ത അരിക്കു പകരമായുള്ള അരി സംഭരണത്തിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കൽ, ജല അഥോറിറ്റിയിലെ എസ്എൽആർ ജീവനക്കാരുടെ പ്രശ്നങ്ങൾ എന്നിവയായിരുന്നു അജൻഡയിലെ മറ്റിനങ്ങൾ. എല്ലാം കാൽ മണിക്കൂറിനകം പൂർത്തിയാക്കി പിരിഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു മുഖ്യമന്ത്രി ഇന്നു കൊച്ചിയിലേക്കു പോകുന്ന സാഹചര്യത്തിലാണ് ഇന്നലെ മന്ത്രിസഭാ യോഗം ചേർന്നത്. സമ്മേളനത്തിന്‍റെ ആദ്യ ദിനം കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎയുടെ ചരമോപചാരം നടത്തി നിയമസഭ പിരിയേണ്ടതാണെങ്കിലും ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ചു പുതുവർഷത്തിൽ സഭ സമ്മേളിക്കുമ്പോൾ ആദ്യ ദിവസം ഗവർണറുടെ നയപ്രഖ്യാപനം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 22നു ഗവർണർ ജസ്റ്റീസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും.


23 നു രാവിലെ സഭ സമ്മേളിച്ചു ചരമോപചാരം നടത്തി പിരിയും. നേരത്തെ 23 നു ബിൽ പരിഗണനയ്ക്ക് എടുക്കാനായിരുന്നു തീരുമാനം. 24 നു ബിൽ പരിഗണിക്കും. 25, 30, 31 തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച. സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് 29നു സഭ ചേരില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.