അങ്കമാലി: സിഎസ്ടി സന്യാസ സഭാ സ്ഥാപകനായ മാർ അഗസ്റ്റിൻ മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവർണ ജൂബിലി സ്മാരകമായി 1951ൽ മൂക്കന്നൂരിൽ പ്രവർത്തനമാരംഭിച്ച എംഎജിജെ ആശുപത്രി മൾട്ടി സ്പെഷാലിറ്റി സൗകര്യങ്ങളോടെ ബഹുനിലകളിലായി പണി പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 20നു വൈകുന്നേരം ആറിന് സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് നിർവഹിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. അത്യാഹിത വിഭാഗത്തിനു പുറമെ 12 വിഭാഗങ്ങളിൽ ആശുപത്രി മികച്ച സേവനം നൽകിവരുന്നു.
ഇരുപതോളം ഡോക്ടർമാർ ഇവിടെ സേവനം ചെയ്യുന്നു. ആശുപത്രിയോട് ചേർന്ന് നഴ്സിംഗ് സ്കൂളും പ്രവർത്തിക്കുന്നു. ആശുപത്രിക്ക് എൻഎബിഎച്ച് അക്രെഡിറ്റേഷൻ ലഭിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നു മാനേജ്മെന്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ സിഎസ്ടി സഭാ സുപ്പീരിയർ ജനറൽ ബ്രദർ ഡോ. ജോസഫ് കൊങ്ങോല, എസ്എച്ച് പ്രൊവിൻഷ്യൽമാരായ ബ്രദർ ജോസഫ് ആന്റണി, ബ്രദർ ജോയ് കക്കാട്ടിൽ, മുക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസ് വി. ജോസ്, ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഫാ. ജോസഫ് കരുമത്തി, സിസ്റ്റർ ഗ്രേഷ്യ സിഎസ്എൻ, ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, ഫാ. മാത്യു ആഴകത്ത്, ഫാ. ജോർജ് ചെപ്പില, മോളി വിൻസന്റ്, പോൾ പി. കുര്യൻ, ഡോ. പി.സി. ഡേവിഡ് (ചീഫ് ഫിസിഷൻ), ബ്രദർ തോമസ് കരോണ്ടുകുടിയിൽ (ആശുപത്രി ഡയറക്ടർ) എന്നിവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ബ്രദർ തോമസ് കരോണ്ടുകുടിയിൽ, ബ്രദർ ടോമി ഞാറക്കുളം, ഡോ. വർഗീസ് മഞ്ഞളി, ബ്രദർ ജോസഫ് മുണ്ടുമുഴിക്കര, പി.ടി. ദേവസി, ഡോ. ജോസഫ് പുല്ലൻ, ഡേവിസ് ആട്ടോക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.