വാഹന ഇന്ധനമായി പ്രകൃതിവാതകം; സിഎൻജി സ്റ്റേഷനുകൾ ഒരുങ്ങുന്നു
വാഹന ഇന്ധനമായി പ്രകൃതിവാതകം; സിഎൻജി സ്റ്റേഷനുകൾ ഒരുങ്ങുന്നു
Saturday, January 20, 2018 1:42 AM IST
കളമശേരി: പെട്രോൾ, ഡീസൽ വില വർധനയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് തുണയായി പ്രകൃതിവാതകം വാഹന ഇന്ധനരൂപത്തിലെത്തുന്നു. സംസ്ഥാനത്ത് ഇതിന്‍റെ ആദ്യഗുണം ലഭിക്കുക എറണാകുളം ജില്ലയിലായിരിക്കും. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്കായുള്ള നാലു പമ്പുകൾ ഈ മേഖലയിൽ ഫെബ്രുവരി മുതൽ പ്രവർത്തിച്ചു തുടങ്ങും.

ദേശീയപാതയിലൂടെ പോകുന്നവർക്കായി തായിക്കാട്ടുകര, മുട്ടം എന്നിവിടങ്ങളിലും കണ്ടെയ്നർ റോഡിലൂടെ പോകുന്നവർക്കായി കളമശേരി, കുണ്ടന്നൂർ എന്നിവിടങ്ങളിലുമാണ് സിഎൻജി പമ്പുകളുടെ നിർമാണം പൂർത്തിയായിരിക്കുന്നത്. കളമശേരിയിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. പുതുവൈപ്പ് ടെർമിനലിൽ നിന്നുള്ള കംപ്രസ്ഡ് ഗ്യാസ് കളമശേരി ബസ് ടെർമിനലിനു സമീപമുള്ള സ്റ്റേഷനിൽ എത്തിച്ചശേഷം എട്ടിഞ്ച് വ്യാസത്തിലുള്ള സ്റ്റീൽ പൈപ്പിലൂടെയാണ് പമ്പുകൾക്ക് നൽകുക. സിഎൻജി ശേഖരിക്കാൻ പ്രത്യേക ടാങ്കുകളും തയാറായി കഴിഞ്ഞു.


150% അധിക ഇന്ധനക്ഷമതയുള്ള സിഎൻജിക്ക് 50 രൂപയിൽ താഴെയായിരിക്കും വിലയെന്നും വിദഗ്ധർ പറ‍യുന്നു. ആവശ്യക്കാർ സ്വന്തം വാഹനങ്ങളിൽ കൺവേർഷൻ കിറ്റുകൾ സ്ഥാപിച്ചാൽ പെടോളിന് പകരം സിഎൻജി ഉപയോഗിച്ചു തുടങ്ങാം. 20,000 രൂപ മുതൽ 60,000 രൂപ വരെയുള്ള കൺവേർഷൻ കിറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഇരുചക്രവാഹനങ്ങൾക്കും സിഎൻജി കിറ്റ് ഉപയോഗിക്കാം.

രാജ്യത്ത് ആദ്യമായി ഡൽഹിയിലാണ് സിഎൻജി വാഹനങ്ങൾ ഓടിത്തുടങ്ങിയത്. കേരളത്തിൽ എറണാകുളത്തിനായിരിക്കും ഈ ബഹുമതി. തുടർന്ന് സിറ്റി ബസ്, ഓട്ടോറിക്ഷ, ടാക്സി എന്നിവയ്ക്കും സിഎൻജി ബാധകമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.