സ്കൂൾ അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ
Tuesday, January 23, 2018 12:56 AM IST
കൊച്ചി: പീസ് ഫൗണ്ടേഷനു കീഴിൽ കൊടുങ്ങല്ലൂർ മതിലകത്തു പ്രവർത്തിക്കുന്ന സ്കൂൾ അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്കൂളിന്‍റെ പ്രവർത്തനം കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാൻ സർക്കാർ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്‍റ് നൽകിയ ഹർജിയിലാണു സ്റ്റേ അനുവദിച്ചത്.

ഹർജി പരിഗണിക്കവെ മതസ്പർധ വളർത്തുന്ന പാഠഭാഗങ്ങൾ സിലബസിലുണ്ടെന്ന പേരിൽ സ്കൂളിനെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെന്നും സ്കൂൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ, കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള നോട്ടീസിനെ ചോദ്യംചെയ്യുന്ന ഹർജിയിൽ ഇക്കാര്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. തുടർന്നാണു സ്റ്റേ അനുവദിച്ചത്.


കേരള വിദ്യാഭ്യാസ ചട്ടം ലംഘിച്ചെന്ന കാരണത്താൽ സംസ്ഥാനത്തെ 24 സ്കൂളുകൾക്കാണു സർക്കാർ നോട്ടീസ് നൽകിയിരുന്നത്. ഇതിൽ 23 സ്കൂളുകൾ നൽകിയ ഹർജികളിൽ നേരത്തെ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു.

സിബിഎസ്ഇ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന സ്കൂൾ കേരള വിദ്യാഭ്യാസ ചട്ടം ലംഘിച്ചെന്ന കാരണത്തിന്‍റെ പേരിൽ അടച്ചുപൂട്ടാൻ നിർദേശിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. മാത്രമല്ല, തങ്ങളുടെ വിശദീകരണം തേടാതെയാണു നോട്ടീസ് നൽകിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ നോട്ടീസ് നിയമവിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. ഹർജിയിൽ ഹൈക്കോടതി പിന്നീടു വിശദവാദം കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.