പാലാ: റബർമേഖല നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്നും കപ് ലംബ് റബർ ഇറക്കുമതി നീക്കം ഉപേക്ഷിക്കണമെന്നും സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കപ് ലംബ് റബർ ഇറക്കുമതി നടത്തിയാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കനത്ത വിലത്തകർച്ച നേരിടുന്ന കർഷകർ റബർകൃഷി തന്നെ ഉപേക്ഷിക്കേണ്ടിവരും. പ്രതിസന്ധിയെ കർഷകർ ഒറ്റക്കെട്ടായി നേരിടണം.
അടിയന്തര ഇടപെടൽ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം. കുറവിലങ്ങാട് മർത്ത്മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ ചേർന്ന കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത നേതൃസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കർദിനാൾ.
റബർ പ്രതിസന്ധി പരിഹരിക്കാൻ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കുള്ള നിവേദന സമർപ്പണം മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ഗ്രേറ്റ് ബ്രിട്ടൻ ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, റവ. ഡോ.ജോസഫ് തടത്തിൽ, പാലാ രൂപത ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, സാജു അലക്സ്, ഇമ്മാനുവൽ നിധീരി, ജോസ് വട്ടുകുളം എന്നിവർ പ്രസംഗിച്ചു.
ജോയി കണിപറന്പിൽ, ബെന്നി പാലയ്ക്കാത്തടം, ബേബി ആലുങ്കൽ, ടോമി കണ്ണീറ്റുമ്യാലിൽ, ജോസഫ് പരുത്തിയിൽ, ആൻസമ്മ സാബു, റോബിൻ വടക്കേപടവിൽ, പ്രഫ. നിധീഷ് നിധീരി, ബ്രൈസ് വെള്ളാരംകാലായിൽ, റെജി പടിഞ്ഞാറേട്ട്, ജയിംസ് കുറ്റിക്കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.