സാഹസികതയൊരുക്കി വാഗമണിൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റ്
സാഹസികതയൊരുക്കി വാഗമണിൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റ്
Tuesday, January 23, 2018 1:09 AM IST
ഉപ്പുതറ: ആകാശത്തു വിസ്മയമൊരുക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റിലേക്ക് രണ്ടാം ദിവസവും വൻതിരക്ക്. വാഗമണിൽ ആരംഭിച്ച രാജ്യാന്തര പാരാഗ്ലൈഡിംഗ് ഫെസ്റ്റാണ് ജനപ്രിയമായി മാറുന്നത്. ഏഴംഗ മലയാളി താരങ്ങളാണ് ആകാശത്ത് വിസ്മയക്കാഴ്ചകൾ ഒരുക്കുന്നത്. തൈക്കുടം ഷിജു, കോട്ടയം ഏന്തയാർ സ്വദേശി വിനിൽ ജോബിൻ, മനീഷ്, അപ്പു, സഞ്ജയ്, ബിജു എന്നിവരാണ് ആകാശത്ത് അദ്ഭുതം സൃഷ്ടിക്കുന്നത്. ഇവർ കഴിഞ്ഞ ഒന്പതു വർഷമായി വാഗമണിൽ പരിശീലനത്തിലാണ്.

വാഗമണ്‍ ആത്മഹത്യമുനന്പിലാണ് ബാംഗളൂർ സ്വദേശി നരേന്ദ്രരാമനും തിരുവനന്തപുരം സ്വദേശി അരവിന്ദുംചേർന്ന് ഈ മലയാളിതാരങ്ങൾക്കു പരിശീലനം നൽകുന്നത്. മുൻകൂട്ടി പറക്കലിനു ബുക്കുചെയ്ത സ്ത്രീകളടക്കമുള്ളവരാണ് പറന്നുല്ലസിക്കാനായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നാലു സ്ത്രീകൾ ഉൾപ്പെടെ 25-ഓളംപേർ ആകാശത്തു മലയാളി റൈഡർമാരോടൊപ്പം വിസ്മയം തീർത്തു. 1000 അടിയിലധികം ഉയരത്തിൽ മലക്കംമറിഞ്ഞും വട്ടംകറങ്ങിയും സാഹസീകത ആസ്വദിക്കുകയാണ് ഗ്ലൈഡർമാരോടൊപ്പം സഞ്ചാരികൾ.


വാഗമണിൽ നടക്കുന്ന രാജ്യാന്തര പാരഗ്ലൈഡിംഗിന് രണ്ടായിരത്തോളംപേർ ഇതുവരെ ബുക്കുചെയ്തിട്ടുണ്ട്. ഓരോദിവസവും നിശ്ചിത പേർക്കാണ് പറന്നുയരാൻ അവസരം. പറക്കുന്നവർക്കും പൈലറ്റുമാർക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും നീളംകൂടിയ ബർമ ബ്രിഡ്ജ് അടക്കം 14 സാഹസിക ഇനങ്ങളും ഒരുക്കിയാണ് ഫെസ്റ്റ് മുന്നേറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.