അഭയ കേസ്: കെ.ടി. മൈക്കിൾ നാലാം പ്രതി
അഭയ കേസ്:  കെ.ടി. മൈക്കിൾ  നാലാം പ്രതി
Tuesday, January 23, 2018 1:20 AM IST
തിരുവനന്തപുരം: അഭയ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് മുൻ എസ്പി കെ.ടി. മൈക്കിളിനെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി നാലാം പ്രതിയാക്കി. കേസിലെ നിർണായകമായ എട്ടു രേഖകൾ നശിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു മൈക്കിളിനെ പ്രതിയാക്കിയത്.

കെ.ടി. മൈക്കിൾ, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ മുൻ എഎസ്ഐ വി.വി. അഗസ്റ്റിൻ, ക്രൈംബ്രാഞ്ച് മുൻ ഡിവൈഎസ്പി കെ. സാമുവൽ എന്നിവരുമായി ചേർന്ന് തെളിവു നശിപ്പിച്ചുവെന്നു സിബിഐ സമർപ്പിച്ച രണ്ടാം തുടരന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്താണ് കെ.ടി. മൈക്കിളിനെ കേസിലെ നാലാം പ്രതി ആക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിയിരിക്കുന്നത്.


വി.വി. അഗസ്റ്റിൻ, പി.കെ. സാമുവൽ എന്നിവരെയും സിബിഐ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ ഇവർ മരിച്ചതോടെ ഫാ. തോമസ് എം.കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവർ മാത്രമായി പ്രതികൾ. ഇവർ നൽകിയ വിടുതൽ ഹർജിയിൽ കോടതി ഫെബ്രുവരി ഒന്നിനു വാദം കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.