വീടിനു തീപിടിച്ച് സ്കൂൾ വിദ്യാർഥിനി വെന്തു മരിച്ചു
വീടിനു തീപിടിച്ച് സ്കൂൾ  വിദ്യാർഥിനി വെന്തു മരിച്ചു
Tuesday, January 23, 2018 1:31 AM IST
തിരുവല്ല: വീടിനു തീ പിടിച്ചു സ്കൂൾ വിദ്യാർഥിനി വെന്തു മരിച്ചു. തിരുവല്ല മീന്തലക്കര തെങ്ങണാം കുളത്തിൽ ടി.കെ. അജിയുടെ മകളും മഞ്ഞാടി നിക്കോൾസൺ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ ടി.എ. അഭിരാമി(15)യാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ 10.45നായിരുന്നു സംഭവം.

വിദ്യാഭ്യാസ ബന്ദായിരുന്നതിനാൽ സ്കൂളിൽ പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയിരുന്നു. എന്നാൽ, വീണ്ടും സ്പെഷൽ ക്ലാസിനായി സ്കൂളിലെത്താൻ അധ്യാപിക ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചു വേഷം മാറാൻ മുറിക്കുള്ളിൽ കയറി വാതിലടച്ച ശേഷം സ്വിച്ച് ഓൺ ചെയ്തപ്പോൾ ഷോർട്ട് സർക്യൂട്ടുണ്ടായതിനേത്തുടർന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നു കരുതുന്നതായാണ് വീട്ടുകാർ പോലീസിൽ മൊഴി നൽകിയത്. എന്നാൽ, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ പെൺകുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.


സംഭവസമയം വീട്ടിലുണ്ടായിരുന്ന മാതാവ് സുധയുടെയും ഏക സഹോദരൻ അഭിജിത്തിന്‍റെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വീടിന്‍റെ മേൽക്കൂര ഉൾപ്പെടെ കത്തിയമർന്നു താഴേക്കു പതിക്കുകയായിരുന്നു.

ഉടൻ തന്നെ തിരുവല്ല ഫയർ ഫോഴ്സ് യൂണിറ്റെത്തി തീയണച്ച ശേഷം വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോഴേക്കും വീടിന്‍റെ കത്തിയമർന്ന മേൽക്കൂരയ്ക്ക് അടിയിൽ അഭിരാമി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മീന്തലക്കര പരുത്തിക്കാട്ടിൽ ഉണ്ണൂണ്ണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ആറു വർഷമായി നഗരത്തിലെ ചുമട്ടു തൊഴിലാളിയായ അജിയും കുടുംബവും വാടകയ്ക്കു താമസിച്ചു വരികയാണ്.

സംസ്കാരം ഇന്നു രണ്ടിന് ഡിവൈൻ വർഷിപ്പ് സെന്‍റർ സെമിത്തേരിയിൽ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.