എടിഎം തട്ടിപ്പിനു നൂതന ശൈലി; 1.30 ലക്ഷം നഷ്ടമായി
എടിഎം തട്ടിപ്പിനു നൂതന ശൈലി; 1.30 ലക്ഷം നഷ്ടമായി
Tuesday, January 23, 2018 1:31 AM IST
കോഴിക്കോട്: സ്കിമ്മർ ഉപയോഗിച്ച് എടിഎം തട്ടിപ്പ് നടത്തിയ സംഘം പോലീസ് വലയിലായതിനു പിന്നാലെ ഉപയോക്താക്കളെ ഞെട്ടിച്ചു വീണ്ടും എടിഎം തട്ടിപ്പ്. ഇടപാടുകാർക്കു പകരം ഇത്തവണ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്(എസ്ബിഐ) തട്ടിപ്പിനിരയായത്.

കാഷ് ഡെപ്പോസിറ്റ് മെഷീനിൽ പണം നിറച്ചശേഷം, തൊട്ടടുത്ത എടിഎമ്മിൽനിന്നു പണം പിൻവലിക്കുകയും ട്രേയിൽ പണം വന്നാലുടൻ മെഷീൻ ഓഫ് ചെയ്യുകയുമാണ് പുതിയ തട്ടിപ്പുരീതി. പണം ലഭിക്കുമെങ്കിലും മെഷീൻ ഓഫാക്കിയതുമൂലം തട്ടിപ്പുകാരുടെ അക്കൗണ്ടിൽ കുറവുവരില്ല.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ എടിഎം കൗണ്ടറിൽ നിന്ന് 1.30 ലക്ഷം രൂപ ഈവിധം നഷ്ടപ്പെട്ടുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് നടത്തിയ യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യക്കാരെന്നു സംശയിക്കുന്ന ഇവർക്കായി സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചു.

ഈ മാസം ഏഴിനു നടന്ന തട്ടിപ്പ് ഇന്നലെയാണു ബാങ്ക് അധികൃതർക്കു കണ്ടുപിടിക്കാനായത്. ഒരു യുവാവ് ഈ എടിഎം കൗണ്ടറിലെത്തി നാൽപ്പതിനായിരം രൂപ ഡെപ്പോസിറ്റ് മെഷീനിൽ നിക്ഷേപിക്കുന്നത് സിസിടിവിയിൽ വ്യക്തമായി കാണാം. തുടർന്ന് ഇതേ കൗണ്ടറിലെ എടിഎമ്മിൽ നിന്ന് ആദ്യം 20,000 രൂപ പിൻവലിക്കാൻ നടപടി പൂർത്തിയാക്കി. പണം ട്രേയിൽ എത്തിയയുടൻ എടിഎം മെഷീൻ ഓഫാക്കുന്നതും പണമെടുത്ത് കീശയിലിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടൻതന്നെ വീണ്ടും 20,000 രൂപകൂടി പിൻവലിച്ച് ഇതേ തട്ടിപ്പ്ആവർത്തിച്ചു.


മെഷീൻ ഓഫായതിനാൽ ഇയാളുടെ അക്കൗണ്ടിൽനിന്ന് എടുത്ത ഇത്രയും തുക കുറവ് വന്നിട്ടില്ല. ഇതേവിധത്തിൽ മൊത്തം 1.30 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റ് എടിഎമ്മുകളിലും സമാനരീതിയിലുള്ള തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ഇയാളുടെ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയെങ്കിലും നിക്ഷേപിച്ചതിലധികം പണം പലപ്പോഴായി കൈവശപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.