കണ്ണൂരിൽനിന്ന് ആദ്യം പത്തു വിമാനം: പി. ബാലകിരൺ
കണ്ണൂരിൽനിന്ന് ആദ്യം  പത്തു വിമാനം: പി. ബാലകിരൺ
Tuesday, January 23, 2018 1:50 AM IST
മട്ടന്നൂർ: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം എൻജിനിയറിംഗ് മേഖലയില്‍നിന്നും പ്രവര്‍ത്തനമേഖലയിലേക്കു നീങ്ങുകയാണെന്ന്‌ കിയാല്‍ എംഡി പി. ബാലകിരണ്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ ഓഫീസും ഫയര്‍ ആന്‍ഡ്‌ റസ്‌ക്യുപരിശീലനവും ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും. വിവിധ ലൈസന്‍സുകള്‍ സമ്പാദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്‌. ലൈസൻസ് ലഭിക്കാൻ നാലു മുതൽ ആറു മാസം വരെയെടുക്കും. സെപ്‌റ്റംബറിൽ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കും. ആദ്യം പത്ത്‌ സര്‍വീസ്‌ നടത്താനാകും. അത്‌ 26 എണ്ണമാക്കുന്നതിനുള്ള ചര്‍ച്ച നടത്തിയിട്ടുണ്ട്‌. 13 നഗരങ്ങളിലേക്ക് വിമാനസര്‍വീസ്‌ നടത്താനാകും. 15 എയര്‍ലൈന്‍ കമ്പനികളുമായി ഇതിനുള്ള ചര്‍ച്ച കഴിഞ്ഞദിവസം നടത്തി.


രാജ്യാന്തര സര്‍വീസുകളോടെ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുകയാണു‌ ലക്ഷ്യം. വിമാനത്താവളം പൂര്‍ണമായും സജ്ജമായശേഷം സര്‍വീസ്‌ ആരംഭിക്കണമെന്നാണു‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണു ഇപ്പോള്‍ നടത്തുന്നതെന്നും ബാലകിരണ്‍ പറഞ്ഞു. ഭൂവുടമകളുടെ പ്രശ്‌നങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കും. ഭൂവുടമകള്‍ക്ക്‌ നല്‍കാന്‍ 185 കോടി രൂപയാണ് ആവശ്യം. സര്‍വേയും വിലനിര്‍ണയവും പൂര്‍ത്തീകരിച്ച്‌ പണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരി ക്കുകയാണ്.

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി വിംഗിന്‍റെ 51 അംഗങ്ങള്‍ക്കാണു പരിശീലനം ആരംഭിച്ചത്‌. കോഴിക്കോട്‌, മംഗളൂരു, കൊച്ചി, ഹൈദരാബാദ്‌ വിമാനത്താവളങ്ങളിലെ പരിശീലനത്തിനുശേഷമാണു കണ്ണൂര്‍ വിമാനത്താവള പദ്ധതിപ്രദേശത്തെ പരിശീലനം തുടങ്ങിയത്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.