പുറത്തു നമസ്കാരത്തിൽ പങ്കുചേർന്ന് ആയിരങ്ങൾ
Tuesday, January 23, 2018 10:34 PM IST
കടുത്തുരുത്തി: ഭക്തസഹസ്രങ്ങൾക്കു വിശ്വാസ ചൈതന്യം സമ്മാനിച്ചു ചരിത്രമുറങ്ങുന്ന വലിയ പള്ളിയിലെ കരിങ്കൽ കുരിശിൻ ചുവട്ടിൽ പുറത്തു നമസ്കാരം. മൂന്നു നോന്പ് തിരുനാളിനോടനുബന്ധിച്ചു കടുത്തുരുത്തി വലിയപള്ളിയിൽ ഇന്നലെ രാത്രിയിൽ നടന്ന സവിശേഷ ചടങ്ങായ പുറത്ത് നമസ്കാരത്തിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കുചേർന്നു. പാരന്പര്യവും ഐതിഹ്യവും ചരിത്രവും സമ്മേളിക്കുന്ന ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരിശിൻ ചുവട് ഒരിക്കൽക്കൂടി വിശ്വാസപ്രഖ്യാപനത്തിന്‍റെ വേദിയായി.

മൂന്നു നോന്പിന്‍റെ രണ്ടാംദിനം രാത്രിയിൽ കുരിശിൻചുവട്ടിൽ പരന്പരാഗതമായി നടത്തിവരുന്ന സമൂഹപ്രാർഥനയാണു പുറത്തുനമസ്ക്കാരം. പശ്ചാത്താപവും ദൈവകാരുണ്യത്തിനായുള്ള മുറവിളിയുമാണ് പുറത്തുനമസ്കാരത്തിന്‍റെ ഉള്ളടക്കം. എഡി 345 ൽ കൊടങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായക്കാരുടെ പിൻതലമുറക്കാർ തങ്ങൾ പുറപ്പെട്ടുപോന്ന മൊസപ്പൊട്ടാമിയയിലെ പൗരസ്ത്യ സുറിയാനി സഭയുമായി ബന്ധം പുലർത്തിയിരുന്നു. ഈ സഭയിൽ കാലാന്തരത്തിൽ നടപ്പിലായതാണ് മൂന്ന് നോന്പാചരണവും കാനോന നമസ്കാരവും.

പുറത്ത് നമസ്കാരത്തിനു മുന്പായി കരിങ്കൽ കുരിശിൻ ചുവട്ടിൽ മാർ ജോസഫ് പണ്ടാരശേരിൽ സന്ദേശം നൽകി. പുറത്തുനമസ്കാരത്തിന് ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. തിരുകർമങ്ങൾക്കു ഫാ.മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ, ഫാ.തോമസ് പ്രാലേൽ എന്നിവർ സഹകാർമിരായി.


ഏഷ്യയിലെ ഏറ്റവും വലുതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒറ്റക്കല്ലിൽ തീർത്ത കുരിശാണ് വലിയപള്ളിയിലേത്. 1596ലാണ് ഈ കുരിശ് പൂർത്തിയാക്കിയതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തിരുകർമങ്ങളെ തുടർന്ന് വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകി. തുടർന്ന് കപ്ലോൻ വാഴ്ച നടന്നു.

ഇന്ന് രാവിലെ 7.30ന് സുറിയാനി പാട്ടു കുർബാന- മാർ ജോസഫ് കല്ലറങ്ങാട്ട്. ഒന്പതിനു പ്രദക്ഷിണം, 10നു തിരുനാൾ റാസ - മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ.ജോസഫ് ചക്കാലയ്ക്കൽ, ഫാ.ബിജി പല്ലോന്നിൽ, ഫാ.ജോബി പന്നൂറയിൽ, ഫാ.ബിനീഷ് മാങ്കോട്ടിൽ എന്നിവർ സഹകാർമികരാകും. തുടർന്ന് പ്രദക്ഷിണം. വിശുദ്ധ കുർബാനയുടെ ആശീർവാദം- ഫാ.സഖറിയാസ് ആട്ടപ്പാട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.