കൊച്ചി: പാഠപുസ്തകങ്ങളിൽ ലഹരിവിരുദ്ധ ആശയങ്ങൾ ചേർക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം സർക്കാർ പാലിക്കണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം- അങ്കമാലി അതിരൂപത സന്പൂർണ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെയും യുവാക്കളുടെയും ഇടയിൽ വർധിക്കുന്ന ലഹരിയുടെ ആസക്തിക്കെതിരേ സർക്കാരും മറ്റ് ഏജൻസികളും പോരാട്ടം ശക്തമാക്കണം. മദ്യ ഉപഭോഗം വർധിച്ചതോടെ മറ്റു ലഹരിവസ്തുക്കളുടെ ഉപഭോഗവും കൂടി. ഭാഗിക മദ്യനിരോധനമാണു ലഹരിവസ്തുക്കളുടെ വർധനയ്ക്കു കാരണമെന്ന വാദം ശരിയല്ലെന്നു തെളിഞ്ഞു. മദ്യലഭ്യത കുറച്ചുകൊണ്ടുവരികയും ലഹരിവസ്തുക്കൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് കെ.എ. പൗലോസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജോർജ് നേരേവീട്ടിൽ, ചാണ്ടി ജോസ്, എം.പി. ജോസി, ഷൈബി പാപ്പച്ചൻ, കെ.ഒ. ജോയി, ബാബുപോൾ, ഏബ്രഹാം ഓലിയപ്പുറം, ശോശാമ്മ തോമസ്, സി. ജോണ്‍കുട്ടി, പൗളിൻ ജോസ്, സിസ്റ്റർ ബിനീസി, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ റീജ, സിസ്റ്റർ മേരി കരിന്പനക്കുഴി, ഇ.പി. വർഗീസ്, സിസ്റ്റർ ജോയ്സി തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ച് 11നു 19-ാമത് അതിരൂപത വാർഷികം നടത്തും. യൂണിറ്റ്, ഫൊറോന റിപ്പോർട്ടുകൾ ഫെബ്രുവരി 25നകം സമർപ്പിക്കണം. ഫെബ്രുവരി 18നു മദ്യവിരുദ്ധ ഞായർ ആയി ആചരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.